കൊട്ടിയം: കൊല്ലം കൊട്ടിയത്ത് നിന്നും ദുരൂഹസാഹചര്യത്തിൽ കാണാതായ ഏഴു വയസ്സുകാരി ദേവ നന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. കുട്ടി ധാരാളം വെള്ളം കുടിച്ചിട്ടുണ്ട്. ശരീരത്തില്‍ മുറിവുകളോ ച തവുകളോ ഇല്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയെ കാണാതാവുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രം തന്ന െയാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടി.
മുറിവുകളും മറ്റു ബലപ്രയോഗത് തിെൻറ ലക്ഷണങ്ങളും പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ പരിശോധനക ളടക്കം നടത്തുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേ ക്ക് കൊണ്ടുപോയി.
ശാസ്ത്രീയമായ അന്വേഷണം ഉറപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സംഭവത്തിൽ പുഴ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. നിലവിലെ സംഘം തന്നെ കേസ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ബാലാവകാശ കമീഷൻ ആവശ്യപ്പെട്ടു. കുട്ടിയെ കാണാതായ സംഭവത്തിൽ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
വ്യാഴാഴ്ച രാവിലെ പത്തോടെയാണ് നെടുമ്പന ഇളവൂർ കിഴക്കേക്കര ഇളവൂർ എൽ.പി സ്കൂൾ റോഡിൽ ധനീഷ് ഭവനിൽ പ്രദീപ് കുമാർ- ധന്യ ദമ്പതികളുടെ മകൾ പൊന്നു എന്ന ദേവനന്ദയെ (ഏഴ്) കാണാതായത്. രാവിലെ ഏഴരയോടെ പള്ളിമണ്ണിലെ വീടിന് സമീപത്തെ ഇത്തിക്കര ആറിൽ നിന്ന് മുങ്ങൽ വിദഗ്ധർ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുഴയുടെ അടിത്തട്ടിലുള്ള വള്ളിയിൽ മുടി കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു.
ഏഴു വയസ്സുകാരിയെ കാണാതായി 20 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ദേവനന്ദയുെട വീട്ടിൽ നിന്ന് 70 മീറ്റർ അകലെയാണ് പുഴ സ്ഥിതി ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ മൂന്നുമാസം പ്രായമുള്ള സഹോദരനൊപ്പം വീടിനുള്ളിൽ നിന്ന ഏഴു വയസ്സുകാരിയെ ദുരൂഹസാഹചര്യത്തിലാണ് കാണാതായത്. മാതാവ് വീടിന് പുറത്ത് തുണി കഴുകുന്നതിനിടെയായിരുന്നു സംഭവം.
ഇതിനിടെ ദേവനന്ദ പുറത്തിറങ്ങി അമ്മയുടെ അടുത്തേക്ക് വന്നിരുന്നു. കുട്ടിയെ മൂന്നുമാസം പ്രായമുള്ള സഹോദരന്റെ അടുക്കലാക്കിയ ശേഷം മാതാവ് തുണികഴുകൽ തുടർന്നു. പിന്നീട് കുട്ടിയെ വിളിച്ചപ്പോഴാണ് കാണാതായത് അറിയുന്നത്. അയലത്തെ വീടുകളിലും ബന്ധുവീടുകളിലും മാതാവ് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
നെടുമ്പന ഗ്രാമപഞ്ചായത്ത് അംഗം ഉഷ കണ്ണനല്ലൂർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സി.ഐ വിപിൻകുമാറിന്റെ നേതൃത്വത്തിൽ പൊലീസും ഫയർഫോഴ്സും ഡോഗ് സ്ക്വാഡും സയൻറിഫിക് വിദഗ്ധരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ഇപ്പോൾ മൃതദേഹം കണ്ടെത്തിയ പള്ളിമൺ ആറ്റിലും ഇന്നലെ തന്നെ ഫയർഫോഴ്സ് പരിശോധന നടത്തിയിരുന്നു.
കുട്ടിയെ കണ്ടെത്തുന്നതിന് ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിൽ സൈബർ വിദഗ്ധർ അടക്കം 50 പേർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. മാതാവിന്റെ പ്രസവത്തിനായി ആറുമാസം മുമ്പാണ് ദേവനന്ദയുടെ കുടുംബം കുടവട്ടൂരിലെ സ്വന്തം വീട്ടിൽ നിന്ന് ഇളവൂരിലെ കുടുംബവീട്ടിലെത്തിയത്. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ദേവനന്ദ. കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചതിനെ തുടർന്ന് മസ്കത്തിൽ ജോലി ചെയ്യുന്ന പിതാവ് പ്രദീപ് ഇന്ന് രാവിലെ വീട്ടിൽ എത്തി. എന്നാൽ അേപ്പാഴേക്കും ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.