അനധികൃത ബാനറും പോസ്റ്ററും വേണ്ട; ഉടൻ നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ഹൈകോടതി

കൊച്ചി: പൊതുസ്ഥലങ്ങളിലെ അനധികൃത ബാനറുകളും കൊടിതോരണങ്ങളും പോസ്റ്ററുകളും നീക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ഹൈകോടതി നിർദേശം. ഇതുസംബന്ധിച്ച കോടതി ഉത്തരവുകൾ നടപ്പാക്കാനുള്ള അധികാരം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുണ്ടാവും.

അനധികൃത ബാനറുകളോ പോസ്റ്ററുകളോ സ്ഥാപിക്കാൻ ഒരു രാഷ്ട്രീയ കക്ഷിയേയും അനുവദിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ഉത്തരവിെൻറ പകർപ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും നൽകാനും ആവശ്യപ്പെട്ടു.

പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും നീക്കണമെന്ന ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഈ പൊതുശല്യം ഒഴിവാക്കാൻ 25ലേറെ ഉത്തരവുകളിട്ടിട്ടും അനധികൃത ബോർഡുകളും ബാനറുകളും വ്യാപകമായുണ്ട്്. ഇതുസംബന്ധിച്ച് അമിക്കസ്ക്യൂറിയും റിപ്പോർട്ട് നൽകിയിട്ടുണ്ട്. അനധികൃത ബോർഡുകൾ നീക്കാൻ കലക്ടർമാർ നടപടിയെടുക്കുന്നുണ്ടെന്നും കോവിഡും തെരഞ്ഞെടുപ്പും മൂലമാണ് റിപ്പോർട്ട് വൈകുന്നതെന്നുമായിരുന്നു സർക്കാർ വിശദീകരണം.

റിപ്പോർട്ട് നൽകാൻ സർക്കാർ കൂടുതൽ സമയം തേടിയതിനെത്തുടർന്ന് ഹരജികൾ 24ന് പരിഗണിക്കാൻ മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.