തിരുവനന്തപുരം: കോടികൾ പൊടിച്ച് ഓണാഘോഷ പരിപാടികൾ നടത്തുന്ന സംസ്ഥാന സർക്കാർ നി ർധന കുടുംബങ്ങൾക്ക് നൽകിവന്നിരുന്ന സൗജന്യ ഓണക്കിറ്റ് ഇത്തവണ വേണ്ടെന്ന് വെച്ചു. അന ്ത്യോദയ അന്നയോജന വിഭാഗങ്ങൾക്ക് സപ്ലൈകോ വഴി വർഷംതോറും നൽകിയിരുന്ന ഓണക്കിറ്റ ാണ് ധനവകുപ്പിെൻറ എതിർപ്പിനെ തുടർന്ന് ഒഴിവാക്കിയത്. കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം ഓണക്കിറ്റ് നൽകാൻ തീരുമാനിച്ചെങ്കിലും ധനവകുപ്പിെൻറ ക്ലിയറൻസ് ലഭിക്കാത്തതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കേന്ദ്ര ഭക്ഷ്യഭദ്രത നിയമം നടപ്പാക്കുന്നതിന് മുമ്പ് 16 ലക്ഷം ബി.പി.എൽ കാർഡുകാർക്കാണ് സർക്കാർ ഓണക്കാലത്ത് സൗജന്യകിറ്റ് നൽകിയിരുന്നത്. കഴിഞ്ഞ വർഷത്തോടെ ഇത് മഞ്ഞക്കാർഡ് ഉടമകളിലേക്ക് ചുരുങ്ങി. സംസ്ഥാനത്ത് നിലവിൽ 5,89,470 അന്ത്യോദയ അന്നയോജന കാർഡുടമകളാണ് ഉള്ളത്. മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് സപ്ലൈകോ ഔട്ട്ലെറ്റിെലത്തിയവർക്ക് വെറും കൈയോടെ മടങ്ങേണ്ടി വന്നു.
അതേസമയം, സപ്ലൈക്കോയുടെ വക എല്ലാ എം.എല്‍.എമാർക്കും ഇത്തവണയും സ്പെഷല്‍ ഓണക്കിറ്റുണ്ട്. 2,000 രൂപയുടെ കിറ്റാണ് വിതരണം ചെയ്യുന്നത്. കിറ്റില്‍ ഉന്നത ഗുണനിലവാരമുള്ള സാധനങ്ങള്‍ നല്‍കണമെന്ന പ്രത്യേകം നിർദേശവുമുണ്ട്. ഇവ എം.എല്‍.എമാരുടെ വീടുകളിലോ ഓഫിസുകളിലോ നേരിട്ട് എത്തിച്ച് നല്‍കണമെന്നാണ് നിർദേശം.
അധികചെലവ് താങ്ങാന്‍ പറ്റാത്തത് കൊണ്ടാണ് ഓണക്കിറ്റ് വേണ്ടെന്ന് വെച്ചതെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന് പറഞ്ഞു. എന്നാല്‍, ഓണക്കിറ്റില്ലെങ്കിലും നിര്‍ധനരായ ആളുകള്‍ക്ക് സര്‍ക്കാര്‍ മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും പ്രളയബാധിത പ്രദേശങ്ങളില്‍ 1038 ഗ്രാമങ്ങളില്‍ സൗജന്യമായി റേഷന്‍ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വളരെ മിതമായ നിരക്കില്‍ സപ്ലൈകോ 14 സബ്സിഡി ഇനങ്ങള്‍ നല്കുന്നു. പട്ടികജാതി വികസന വകുപ്പ് കിറ്റുകള്‍ നല്കുന്നു. കോടാനുകോടി രൂപയുടെ ബാധ്യത ഏെറ്റടുത്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം നിർവഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ അധിക ചെലവ് ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റെടുക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
വഞ്ചനയെന്ന് ചെന്നിത്തല തിരുവനന്തപുരം: കോടികൾ ചെലവഴിച്ച് ഡൽഹിയിലും മുഖ്യമന്ത്രിയുടെ ഓഫിസിലും അനാവശ്യ തസ്തികകൾ സൃഷ്ടിച്ച് ധൂർത്ത് തുടരുമ്പോഴാണ് പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് നൽകാതെ ധനവകുപ്പും സർക്കാറും കടുത്ത വഞ്ചന കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം പൊതുമരാമത്ത് എൻജിനീയർമാർക്ക് പരിശീലനമെന്ന പേരിൽ ഒരു കോടി രൂപയാണ് ധനവകുപ്പ് ചെലവാക്കിയത്. ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വിശദീകരണം നിരാശാജനകമാണ്. പ്രളയത്തിൽ പിരിച്ച തുക പോലും കൃത്യമായി വിതരണം ചെയ്യാനാകാത്തത് സർക്കാർ സംവിധാനങ്ങളുടെ പൂർണ പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.