നിപ: ഉറവിടം തേടുന്നു; പ്രതിരോധപ്രവർത്തനങ്ങൾ തുടരും

കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഏഴുപേർക്കും നിപ ഇല്ലെന്ന് സ്ഥിരീ കരിച്ചതോടെ വൈറസിെൻറ ഉറവിടം കണ്ടെത്താൻ നടപടി ഊർജിതം. പരിശോധനഫലങ്ങൾ ആശ്വാസം പകരുന്നതാണെങ്കിലും പ്രതിരോധപ്ര വർത്തനങ്ങൾ തീവ്രമായി തുടരുകയാണ്. ഇന്‍കുബേഷന്‍ പീരിയഡ് കഴിയുംവരെ നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.

പുണെ വൈറോളജി ലാബിൽനിന്ന് ലഭിച്ച ഐസൊലേഷൻ വാർഡിലുള്ള ഏഴാമത്തെ ആളുടെ പരിശോധനഫലവും നെഗറ്റിവ് ആണ്. അതേസമയം, ഇവ രിൽ ഒരാളുടെ ശരീരസ്രവം വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിൽ അസ്വാഭാവികതയില്ലെന്നും നടപടിക്രമം മാത്രമാണ െന്നുമാണ് ആരോഗ്യവകുപ്പിെൻറ വിശദീകരണം. രോഗം സ്ഥിരീകരിച്ച വിദ്യാർഥിയുടെ നില കൂടുതൽ മെച്ചപ്പെെട്ടന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമ്മയുമായി വിദ്യാർഥി സംസാരിച്ചു. തുടർ ചികിത്സയുടെ ഭാഗമായി ഡോക്ടർമാർ യോഗം ചേർന്നു.

ഉറവിടം സംബന്ധിച്ച വിവരങ്ങൾ അറിയാൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി), എയിംസ്, നിംഹാന്‍സ്, നാഷനല്‍ സെൻറര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ എന്നിവിടങ്ങളില്‍നിന്ന് എത്തിയ വിദഗ്ധര്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തി. എയിംസ്, നിംഹാന്‍സ് എന്നിവിടങ്ങളിലെ വിദഗ്ധർ ആശുപത്രിയില്‍ എത്തി നിപരോഗിയുടെ സ്ഥിതിഗതികൾ വിശദമായി അവേലാകനം ചെയ്തു.

നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നുള്ള സംഘം മെഡിക്കല്‍ കോളജിലെ ലാബ് സന്ദര്‍ശിച്ചു. വവ്വാലുകളെക്കുറിച്ച് പഠിക്കാൻ ഡോ. സുദീപ്, ഡോ. ഗോഖ്‌റേ, ഡോ. ബാലസുബ്രഹ്മണ്യം എന്നവരടങ്ങിയ മൂന്നംഗ വിദഗ്ധസംഘവും എത്തിയിട്ടുണ്ട്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ്, എൻ.സി.ഡി.സി എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ രോഗം സ്ഥിരീകരിച്ച വിദ്യാർഥിയുടെ പറവൂരിലെ വീടും പരിസരവും തൊടുപുഴയിലെ കോളജ്, താമസസ്ഥലം എന്നിവിടങ്ങളിലും പരിശോധന നടത്തിയിരുന്നു.

രോഗിയുമായി സമ്പര്‍ക്കത്തിലുള്ളതായി ഇതുവരെ കണ്ടെത്തിയത് 318 പേരെയാണ്. ഇവരുടെ വിശദാംശങ്ങളെടുക്കുകയും വിശകലനം നടത്തുകയും ചെയ്തു. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 52 പേര്‍ തീവ്രനിരീക്ഷണത്തിലാണ്. 266 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. നിപ സ്ഥിരീകരിക്കാനുള്ള പരിശോധനക്ക് മെഡിക്കല്‍ കോളജില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 30 രോഗികളെകൂടി പ്രവേശിപ്പിക്കാവുന്ന രണ്ടാമത്തെ ഐെസാലേഷന്‍ വാര്‍ഡും ഇവിടെ സജ്ജമാക്കി.

കടയ്ക്കൽ സ്വദേശിക്ക് നിപയില്ലെന്ന് സ്ഥിരീകരണം
തിരുവനന്തപുരം: പനി ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് യുവാക്കളിൽ ഒരാൾക്ക് നിപയില്ലെന്ന് പരിശോധനഫലം. ആലപ്പുഴ വൈറോളജി ലാബിൽ നടന്ന കൊല്ലം കടയ്ക്കൽ സ്വദേശിയായ പതിനെട്ടുകാരെൻറ സ്രവ സാമ്പിൾ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ എം.എസ്. ഷർമദ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഐസൊലേഷൻ വാർഡിൽ ചികിത്സയിലുള്ള രണ്ടാമൻ തിരുവനന്തപുരം കല്ലിയൂർ സ്വദേശിയായ പത്തൊമ്പതുകാരെൻറ പരിശോധനഫലം ലഭിച്ചിട്ടില്ല. ഇത് ശനിയാഴ്ച ലഭിച്ചേക്കും.

Tags:    
News Summary - Nipah Virus - kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.