കുറ്റ്യാടി: ജനം തടിച്ചു കൂടുന്ന പള്ളികളിലും നിപ മുൻകരുതൽ. അംഗശുദ്ധി വരുത്തുന്നതിനു മുമ്പ് കൈ നന്നായി കുഴുകാൻ മിക്കയിടങ്ങളിലും സോപ്പുകൾ സ്ഥാപിച്ചു തുടങ്ങി. കൂടാതെ ഹൗളുകളിൽ (അംഗ ശുദ്ധി വരുത്താൻ വെള്ളം നിറക്കുന്ന ടാങ്ക്) നിപ ബാധ തരണംചെയ്യുന്നതുവരെ വെള്ളം നിറക്കേണ്ടെന്നും പൈപ്പിലെ വെള്ളം മാത്രം ഉപയോഗിക്കണമെന്നും പള്ളികളിലും തീരുമാനിച്ചിട്ടുണ്ട്.
കെട്ടിനിൽക്കുന്ന വെള്ളം ഉപയോഗിക്കാതെ പൈപ്പിലെ വെള്ളം മാത്രം ഉപയോഗിക്കാനാണ് നിർദേശം. കൂടാതെ ഓരോ നമസ്കാര ശേഷവും പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും ശുചിത്വത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവത് കരിക്കുന്നുണ്ട്. ചില പള്ളികളിൽ റമദാൻ പ്രഭാഷണത്തിലെ വിഷയം നിപയായിരുന്നെത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.