മലപ്പുറം: നിപ ബാധിതയുമായി പ്രാഥമിക സമ്പർക്കത്തിലുണ്ടായിരുന്ന രണ്ടുപേരുടെ സാമ്പ്ൾ പരിശോധനഫലംകൂടി നെഗറ്റിവായി. ഇതോടെ 75 പേരുടെ പരിശോധനഫലമാണ് നെഗറ്റിവായത്. അഞ്ചുപേരുടെ ഫലംകൂടി വരാനുണ്ട്. അതേസമയം, മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 65കാരിയെ പനി, തൊണ്ടവേദന ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളജ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇവരുടേതടക്കമാണ് ഇന്ന് നെഗറ്റിവായ രണ്ടു പരിശോധനഫലങ്ങൾ.
കുറ്റിപ്പുറം സ്വദേശിയായ 27കാരിയെയും ശനിയാഴ്ച മഞ്ചേരി മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 166 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇവരിൽ 65 പേർ ഹൈ റിസ്ക് വിഭാഗത്തിലും 101 പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്. നിപ സ്ഥിരീകരിച്ച രോഗി പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലെ ഐ.സി.യുവിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.