കോഴിക്കോട്: നാടിനെ പിടിച്ചുലച്ച നിപ രോഗബാധയും ഭീതിയും ഏറക്കുറെ വിട്ടുമാറിയേതാടെ ഇനി ശ്രദ്ധ തുടർപ്രവർത്തനങ്ങളിൽ. അടിയന്തര നടപടികൾ തുടരുന്ന സർക്കാറും ആരോഗ്യവകുപ്പും ദീർഘകാല പ്രവർത്തനങ്ങളെക്കുറിച്ചും ആലോചന തുടങ്ങി. ഭാവിയിൽ രോഗം വരാതിരിക്കാനും ജാഗ്രത തുടരാനും സഹായകമാവുന്ന നയം പ്രഖ്യാപിക്കും. രോഗവ്യാപനം എങ്ങനെയുണ്ടായി എന്ന പഠനത്തിനും മരുന്നു കണ്ടുപിടിക്കാനുമുള്ള ശ്രമത്തിനും തുടക്കമിട്ടിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിെൻറ (െഎ.സി.എം.ആർ) സഹായത്തോടെ ഭാവിയിൽ രോഗം തടയാനും പൊട്ടിപ്പുറപ്പെട്ടാൽ നിയന്ത്രിക്കാനുമുള്ള കാര്യങ്ങൾ തീരുമാനിക്കും.
ആരോഗ്യ വകുപ്പിലെ ഉന്നതർ അടുത്ത ആഴ്ച ഡൽഹിയിൽ െഎ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ അടക്കമുള്ളവരുമായി ചർച്ച നടത്തും. നിപ രോഗികൾക്ക് ആസ്ട്രേലിയയിൽനിന്നുള്ള മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്ക് നിർദേശം നൽകാനായി െഎ.സി.എം.ആറിലെ വിദഗ്ധനായ ഡോ. അഭിജിത് കദം കോഴിക്കോെട്ടത്തിയിരുന്നു. രണ്ട് പേർക്ക് അസുഖം ഭേദമായതിനാൽ ഇൗ മരുന്ന് തൽക്കാലം നൽകേണ്ടതില്ലെന്നാണ് തീരുമാനം.
െഎ.സി.എം.ആർ മുൻ ഡയറക്ടർ ജനറലും ലോകാരോഗ്യസംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ സൗമ്യ സ്വാമിനാഥൻ നിപക്ക് മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സഹായവും പ്രതീക്ഷിക്കുന്നുണ്ട്. രോഗമില്ലെന്ന് സ്ഥിരീകരിച്ച മുഴുവൻ പേരുടെയും സാമ്പിളുകൾ ഒരു തവണകൂടി പരിശോധിച്ച് ഉറപ്പുവരുത്തിയേക്കും. മരിച്ചവരുടെ ബന്ധുക്കൾക്കുള്ള സഹായം ഉടൻ വിതരണം െചയ്യും. നിപ അനുഭവത്തിെൻറ പശ്ചാത്തലത്തിൽ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽനിന്ന് രോഗം പിടിപെടുന്നത് തടയാനും നടപടിയുണ്ടാകും.
രോഗമില്ലാത്ത ഒരാശ്വാസനാൾ കൂടി
കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിക്കാത്ത ഒരു ആശ്വാസദിനം കൂടി. വ്യാഴാഴ്ച ലഭിച്ച 25 പരിശോധനാഫലങ്ങളും നെഗറ്റിവാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ മൊത്തം പരിശോധന നടത്തിയ 296 പേരിൽ 278 പേർക്കാണ് രോഗമില്ലെന്ന് തെളിഞ്ഞത്. അതിനിടെ, അഞ്ചുപേരെ കൂടി മെഡിക്കൽ കോളജിലെ നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ ഇവിടെയുള്ളവരുടെ എണ്ണം ഒമ്പതായി. 2626 പേരാണ് മൊത്തം നിരീക്ഷണ പട്ടികയിലുള്ളതെന്നും അവർ പറഞ്ഞു.
വൈറസിെൻറ ഉറവിടം തേടിയുള്ള വിദഗ്ധ സംഘത്തിെൻറ അേന്വഷണം പുരോഗമിക്കുകയാണ്. എല്ലാ സാധ്യതയും പരിശോധിക്കുന്നതിനാൽ സൈബർ സെല്ലിെൻറയടക്കം സഹായം ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം െഎ.സി.എം.ആറിന് കീഴിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എപ്പിഡമോളജി ഡയറക്ടർ ഡോ. മനോജ് വി. മുർഹേകർ, ഡോ. എ.പി. സുഗുണൻ, ഡോ. തരുൺ ബത്നഗാർ, ഡോ. പി. മാണിക്യം, ഡോ. കരിഷ്മ കൃഷ്ണകുറുപ്പ്, ഡോ. ആരതി രഞ്ജിത് എന്നിവരടങ്ങുന്ന സംഘം പേരാമ്പ്രയും സ്വകാര്യ ആശുപത്രിയും സന്ദർശിച്ചു. കൂടുതൽ വിദഗ്ധരെ എത്തിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഇവർ അറിയിച്ചിട്ടുണ്ട്. വൈറസ് ബാധിച്ച് ചികിത്സയിലുള്ള രണ്ടുപേരുടെയും ആരോഗ്യനില തൽസ്ഥിതിയിൽ തുടരുകയാണ്. തുടർച്ചയായുള്ള പരിശോധനാഫലങ്ങൾ നെഗറ്റിവാണെന്നത് കൂടുതൽ ആശ്വാസം പകരുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
ജില്ലയിലെ സ്കൂളുകൾ ജൂൺ 12നുതന്നെ തുറക്കുമെന്ന് ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു. പൊതുപരിപാടികൾക്കുള്ള നിയന്ത്രണം 11വരെ തുടരും. അതിനുശേഷം ആലോചിച്ച് തീരുമാനമെടുക്കും. ഇപ്പോൾ അനുമതി വാങ്ങി ചിലർ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.എം.ഒ ഡോ. വി. ജയശ്രീ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.ജി. സജീത്കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.