വ്യാജ ഏറ്റുമുട്ടൽ കൊലപാതകം: ജുഡീഷ്യൽ അന്വേഷണത്തിനായി  നിയമസഭ മാർച്ച് 23ന്

കോഴിക്കോട്: നിലമ്പൂരിൽ പൊലീസിെൻറ വ്യാജ ഏറ്റുമുട്ടൽ കൊലപാതക സംഭവത്തിൽ  ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇൗ മാസം 23ന് നിയമസഭ മാർച്ച് നടത്തുമെന്ന് വ്യാജ ഏറ്റുമുട്ടൽ വിരുദ്ധ സമിതി ഭാരവാഹികൾ  വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ 24ന് കരുളായ് വനത്തിൽ സി.പി.െഎ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിനെയും അജിതയെയും പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തിൽ നിരവധി സംശയങ്ങളും ആശങ്കകളും ഉയർന്നിട്ടുണ്ട്. സി.പി.എം, സി.പി.െഎ നേതാക്കളും ആശങ്ക  പങ്കുവെച്ചവരിൽപ്പെടും. എന്നാൽ, മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന  സെക്രട്ടറിയും പൊലീസിെൻറ ഏറ്റുമുട്ടൽ വാദത്തിന് പിന്തുണ  നൽകുകയാണിപ്പോഴും. പൊലീസ് വീഴ്ച അന്വേഷിക്കാൻ പൊലീസിനെതന്നെ ഏൽപിക്കുന്നതിന് പകരം ജുഡീഷ്യൽ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. സർക്കാർ മുഖംതിരിഞ്ഞുനിന്നാൽ നിയമ നടപടിയും ആലോ ചിക്കും. എ. വാസു, സാദിഖ്  ഉളിയിൽ, നജീബ് അത്തോളി, ടി.കെ. മാധവൻ എന്നിവർ പെങ്കടുത്തു.
 

Tags:    
News Summary - nilambur maoist encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.