നിലമ്പൂർ: നിലമ്പൂർ വനത്തിലെ പൊലീസ്-മാവോവാദി വെടിവെപ്പിൽ കൊല്ലപ്പെട്ടത് രണ്ടുപേർ മാത്രമെന്ന് കേരള പൊലീസ്. സംസ്ഥാന ആഭ്യന്തരവകുപ്പും ഇത് ആവർത്തിച്ചു. മഞ്ജുവെന്ന് പറയുന്ന മൂന്നാമൻ, കൊല്ലപ്പെട്ട മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജാണ്. ഇതിെൻറ വ്യക്തമായ തെളിവുകൾ വെടിവെപ്പുണ്ടായ ഒണക്കപ്പാറ വനമേഖലയിലെ മാവോവാദികളുടെ ക്യാമ്പ് ഷെഡിൽ നിന്ന് ലഭിച്ചിരുന്നു.
ക്യാമ്പ് ഷെഡിലെ ടൈപ്പ് റൈറ്ററിൽ നിന്ന് പൂർത്തിയാവാത്ത മുഖപത്രത്തിെൻറ ഭാഗങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ‘വർഗസമരം’ എന്ന ലേഖനത്തിെൻറ താളുകൾ ടൈപ്പ് റൈറ്ററിൽ തന്നെയായിരുന്നു. ഇതിൽ പതിഞ്ഞ വിരലടയാളം കുപ്പ് ദേവരാജിേൻറതാണ്. സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖല കമ്മിറ്റി പുറത്തിറക്കുന്ന മുഖപത്രത്തിലെ രചനകളിൽ മഞ്ജുവെന്ന പേരാണ് കുപ്പുദേവരാജ് സ്വീകരിച്ചിരുന്നത്. ഇതിലേക്കുള്ള രചനകളിൽ ചിലത് പൊലീസിന് ലഭിച്ചിട്ടുണ്ട്.
അടുത്തിടെ മാവോവാദി അനുഭാവികൾക്കിടയിൽ വിതരണത്തിനായി തയാറാക്കിയ മുഖപത്രത്തിെൻറ കോപ്പികൾ കേന്ദ്ര ഇൻറലിജൻസ് ബ്യൂറോക്കും ലഭിച്ചിരുന്നു. ഇതിലും ഇക്കാര്യം പറയുന്നുണ്ട്. രചനകൾ പൂർത്തിയാക്കുംമുമ്പ് മഞ്ജു നിലമ്പൂർ കാട്ടിൽ കൊല്ലപ്പെട്ടതിനാൽ അദ്ദേഹത്തിെൻറ ലേഖനങ്ങളിൽ പലതും നഷ്ടമായെന്നും ലഭ്യമായ രചനകളോടെയാണിത് തയാറാക്കിയതെന്നും മുഖപത്രത്തിലുണ്ട്.
2016 നവംബർ 24ന് കരുളായി വനത്തിലുണ്ടായ മാവോവാദി-പൊലീസ് വെടിവെപ്പിൽ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടന്നാണ് സ്ഥിരീകരിച്ചത്. വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെെട്ടന്നായിരുന്നു ആദ്യം ഉയർന്ന അഭ്യൂഹം. മൂന്നാമൻ സംഘത്തിലെ മലയാളി സോമനെന്നായിരുന്നു പ്രചാരണം. രണ്ടുപേരാണ് കൊല്ലപ്പെട്ടതെന്ന് ജില്ല പൊലീസ് മേധാവിതന്നെ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.