മാവോയിസ്റ്റ് വേട്ട; റീപോസ്റ്റ് മോർട്ടം അപേക്ഷ തള്ളി

ഞ്ചേരി: നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യണമെന്ന ഹരജി മഞ്ചേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കൊല്ലപ്പെട്ട കുപ്പുദേവരാജി‍ന്‍റെ സഹോദരൻ ശ്രീധരൻ നൽകിയ ഹരജിയാണ് കോടതി തള്ളിയത്. ഇന്ന് ഉച്ചയോടെയാണ് ഹരജി തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
മാവോയിസ്റ്റുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് പൊലീസ് ചെയ്യേണ്ടതെന്നും കൊലപ്പെടുത്തുകയല്ലെന്നും കോടതി നിരീക്ഷിച്ചു. ബന്ധുക്കൾ എത്താത്ത സാഹചര്യത്തിൽ ഇന്ന് 5.30ന് ശേഷം മൃതദേഹം സംസ്കരിക്കാമെന്നും കോടതി വ്യക്തമാക്കി.

എന്നാൽ, കുപ്പുദേവരാജിന്‍റെ മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യണമെന്ന ആവശ്യവുമായി സഹോദരൻ ഇന്ന് തന്നെ ഹൈകോടതിയെ സമീപിക്കും. ഇതിനുവേണ്ട എല്ലാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ശ്രീധരനും അഭിഭാഷകനും മാധ്യമപ്രവർത്തകരെ അറിയിച്ചു.

മാവോയിസ്റ്റ് വേട്ടയിൽ പൊലീസിന്‍റെ വെടിയേറ്റ് കുപ്പു ദേവരാജ്, അജിത എന്നിങ്ങനെ രണ്ട് പേരാണ് മരിച്ചത്. അജിതയുടെ ബന്ധുക്കളെ കണ്ടുപിടിക്കാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

 

Tags:    
News Summary - nilambur maoist attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.