നിലക്കൽ: നിലക്കലിൽ നിരോധനാജ്ഞ ലംഘിച്ച് വീണ്ടും ബി.ജെ.പി പ്രതിഷേധം. ഏഴ് ബി.ജെ.പി പ്രവർത്തകരാണ് നിരോധനാജ്ഞ ലംഘനം നടത്തിയത്. ബി.ജെ.പി സംസ്ഥാന നേതാവ് പി.എം വേലായുധൻ ഉൾപ്പടെയുള്ള ഏഴംഗ സംഘം കാറിലെത്തിയാണ് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കഴിഞ്ഞ ദിവസവും നിലക്കലിൽ നിരോധനാജ്ഞ ലംഘനം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കളായ ജെ.ആർ പത്മകുമാറിനെയും എ.എൻ രാധകൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിലക്കലിൽ പ്രതിഷേധങ്ങൾ ഒഴിവാക്കാനായി കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്. നിലക്കലിൽ വീണ്ടും സംഘർഷമുണ്ടായാൽ അത് കാര്യങ്ങൾ കൈവിട്ട് പോവുന്നതിലേക്ക് നയിക്കുമെന്ന് പൊലീസിന് ആശങ്കയുണ്ട്. അതേ സമയം, നിലക്കലിലേക്കുള്ള യാത്രമധ്യ ബി.ജെ.പി സംസ്ഥാന നേതാക്കളെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.