കണ്ണനല്ലൂർ: തൃക്കോവിൽവട്ടം ചേരികോണത്ത് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷണം മൊബെൽ ടവർ കേന്ദ്രീകരിച്ച് ഊർജിതമാക്കി.
കണ്ണനല്ലൂർ എസ്.എച്ച്.ഒ യു. വിപിൻകുമാറിെൻറ നേതൃത്വത്തിൽ മാതാപിതാക്കളുടെയും അയൽവാസികളുടെയും മൊഴികൾ രേഖപ്പെടുത്തുകയും നിരീക്ഷണ കാമറ ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.
രാത്രികാലങ്ങളിൽ മറ്റ് സ്ഥലങ്ങളിൽ നിന്നെത്തി പ്രദേശത്ത് തമ്പടിക്കുന്ന ചെറുപ്പക്കാരെ പൊലീസ് ശനിയാഴ്ച സ്റ്റേഷനിൽ വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
വ്യാഴാഴ്ച പുലർച്ച ചേരിക്കോണം ബീമാ മൻസിലിൽ ഷെഫീക്കിെൻറയും ഷംനയുടെയും മകളെയാണ് മോഷ്ടാവ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അയൽവാസികൾ ഉണർന്നതിനെതുടർന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞ് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.