കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചതായി തൊടുപുഴ സി.ജെ.എമ്മിൻെ റ അന്വേഷണ റിപ്പോർട്ട്. ഇടുക്കി മജിസ്ട്രേറ്റ് രശ്മി രവീന്ദ്രന്‍ രാജ്കുമാറിെൻറ കേസിൽ നിയമപരമായ നടപടി ക്രമങ് ങൾ പാലിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വിമര്‍ശനം.
രാജ്കുമാറിനെ ഡോക്ടറെ കാണിച്ചതിെൻറ മെഡിക്കൽ രേഖകൾ മജിസ്ട്രേറ്റ് പരിശോധിച്ചില്ല.വാഹനത്തിലെത്തി രാജ്കുമാറിനെ പ്രതിയെ പരിശോധിച്ചതിനാൽ ശരീരത്തിലെ അടയാളങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിലധികം കസ്റ്റഡിയില്‍ സൂക്ഷിച്ചശേഷമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. എന്നാല്‍ ഇക്കാര്യത്തിൽ മജിസ്ട്രേറ്റ് പൊലീസിനോട് വിശദീകരണം ചോദിച്ചില്ലെന്നും സി.ജെ.എം ചൂണ്ടിക്കാട്ടുന്നു.
മജിസ്ട്രേറ്റ് രശ്മി രവീന്ദ്രെൻറ ഭാഗത്തുനിന്ന് ഇതിനു മുമ്പും സമാന വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.