ന്യൂഡൽഹി: സംസ്ഥാനത്തെ ദേശീയപാത വികസനം മൂന്നു വർഷത്തിനകം പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പിന് അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്നു കേന്ദ്ര സർക്കാർ ഉറപ്പു നൽകിയതായും ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ചക്കു ശേഷം മന്ത്രി പറഞ്ഞു. കേരളത്തിലെ ദേശീയപാത വികസനത്തിന് ആവശ്യമായ മുഴുവൻ തുകയും അനുവദിക്കാൻ കേന്ദ്രം തയാറാണെന്നു കൂടിക്കാഴ്ചയിൽ നിതിൻ ഗഡ്കരി അറിയിച്ചു. 30,000 കോടി രൂപയാണ് ദേശീയപാതയുടെ പ്രതീക്ഷിക്കുന്ന ചെലവ്.
തലപ്പാടി-ചെങ്ങള റീച്ചിൽ 57 കി.മീ, ചെങ്ങള-നീലേശ്വരം ടൗൺ 95 കി.മീ., ചേർത്തല- - കഴക്കൂട്ടം 80 കി. മീ. എന്നിങ്ങനെയാണ് ഇനി വീതികൂട്ടാനുള്ളത്. ദേശീയപാത വികസനത്തിനു പണം പ്രശ്നമല്ലെന്നും സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കണമെന്നുമാണു കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി അറിയിച്ചത്. എന്നാൽ, ഇതു സംസ്ഥാന സർക്കാറിെൻറ വീഴ്ചയല്ലെന്നും സ്ഥലമേറ്റെടുപ്പിനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ ദേശീയപാത വികസന അതോറിറ്റി കാണിക്കുന്ന മെല്ലെപ്പോക്കാണു വൈകലിനു കാരണമെന്നും കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചതായി സുധാകരൻ പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ എൻ.എച്ച്. അധികൃതരെ ഉൾപ്പെടുത്തി ഉടൻ ഉന്നതതല യോഗം വിളിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
തലശ്ശേരി-മാഹി ബൈപാസിേൻറയും കോഴിക്കോട് ബൈപാസിേൻറയും നിർമാണം ഉടൻ തുടങ്ങും. നിർമാണോദ്ഘാടനത്തിനു കേന്ദ്ര മന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. ദേശീയപാതയിൽ നീലേശ്വരം റെയിൽവേ മേൽപാലം, കഴക്കൂട്ടം മേൽപാലം എന്നിവയുടെ നിർമാണം സ്റ്റാൻഡ് ലോണായി നടപ്പാക്കുന്നതിന് അംഗീകാരം നൽകി. വാർഷിക പദ്ധതി പ്രകാരം സംസ്ഥാനത്തെ റോഡ് പദ്ധതികൾക്ക് അനുവദിച്ച 360 കോടി രൂപ ഉടൻ അനുവദിക്കും.
കേന്ദ്ര മാനദണ്ഡങ്ങൾ പരിഗണിച്ചു മലയോര, തീരദേശ ഹൈവേ പദ്ധതികളുടെ റിപ്പോർട്ട് സമർപ്പിച്ചാൽ പരിഗണിക്കാമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി. കൂടാതെ, വയനാട് ചുരത്തിലേയും 161 കിലോമീറ്റർ മലേയാര പാതയുടെയും വീതികൂട്ടുന്നതിന് 67 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചു വനം മന്ത്രാലയത്തിെൻറ മേഖലാ വിഭാഗം ഉന്നയിക്കുന്ന തടസ്സങ്ങൾ ഉടൻ നീക്കുമെന്നു വനം- പരിസ്ഥിതി മന്ത്രാലയ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പു ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.