പുതുനഗരം: ലോക്ഡൗൺ കാലത്തും ഒഴിവില്ലാതെ നകാര മുഴക്കം. മൂന്ന് നൂറ്റാണ്ടുകൾ കടന്ന പുതുനഗരം അഹ്ലു സുന്നത്തുവൽ ജുമാഅത്ത് ഷാഫി മസ്ജിദിൽ വിശ്വാസികളെ ഉണർത്തുന്ന നകാര മുഴക്കമാണ് കോവിഡ് കാലത്തും ഒഴിവില്ലാതെ തുടരുന്നത്.
വൃത്താകൃതിയിലുള്ള വലിയ മദ്ദളത്തിെൻറ ആകൃതിയിലുള്ള നകാരയിൽ ആറിലധികം തവണ ശബ്ദമുയർത്തിയാണ് ഉച്ചഭാഷിണിയില്ലാത്ത സമയങ്ങളിൽ നമസ്കാരത്തിന് വിശ്വാസികളെ ക്ഷണിച്ചിരുന്നത്.
അഞ്ചുനേരം നമസ്കാരത്തിനുള്ള ബാങ്ക് വിളി സമയത്തും റമദാൻ മാസത്തിലെ അത്താഴ സമയത്തും പെരുന്നാൾ ദിനത്തിലും തുടർന്നുവരുന്ന നകാര മുഴക്കം ലോക്ഡൗൺ കാലത്തും മുടങ്ങാതെ തുടരുന്നതായി അഹ്ലുസുന്നത്തുവൽ ജുമാഅത്ത് ഷാഫി മസ്ജിദ് സെക്രട്ടറി എസ്. നാസർ പറഞ്ഞു. ലോക്ഡൗൺ മൂലം പള്ളിയിലേക്ക് നമസ്കരിക്കാൻ ആരും എത്താറില്ലെങ്കിലും റമദാനിലെ നകാര മുഴക്കത്തിന് തടസ്സമുണ്ടായിട്ടില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.