കോട്ടയം: പാലാ ബിഷപ്പിനെ പുകഴ്ത്തിയുള്ള മന്ത്രി വി.എൻ. വാസവന്‍റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോട്ടയം താലൂക്ക് മുസ് ലിം മഹല്ല് കോർഡിനേഷൻ കമ്മിറ്റി. വാസവന്‍റെ പ്രതികരണം ചോര കുടിക്കുന്ന ചെന്നായയേക്കാൾ മോശമെന്ന് കോർഡിനേഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.
സംയമനം കാണിക്കുന്നവരെ മന്ത്രി ഭീകരവാദികളാക്കുകയാണ്. സാമുദായിക ധ്രുവീകരണത്തിൽ നിന്നും ലാഭം കൊയ്യാനുള്ള നീക്കമാണ് മന്ത്രിയുടേതെന്ന് കോർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി.
പാലാ ബിഷപ്പ് പണ്ഡിതാണെന്നതിൽ അഭിപ്രായ വ്യത്യാസമില്ല. ബിഷപ്പിന്‍റെ വിവാദ പരാമർശങ്ങളിൽ മന്ത്രി പ്രസ്താവന നടത്തേണ്ടിയിരുന്നു. എതിർക്കുന്നവർ ഭീകരവാദികളെന്ന് പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ല.
പ്രശ്നങ്ങളിൽ സമവായം രൂപം കൊണ്ട് വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണമുണ്ടായത്. മന്ത്രിയുടേത് അനുചിതമായ പരാമർശമാണെന്നും പ്രശ്നങ്ങൾ വഷളാക്കുന്ന സാഹചര്യമാണെന്നും കോർഡിനേഷൻ കമ്മിറ്റി രക്ഷാധികാരിയും താഴത്തങ്ങാടി പള്ളി ഇമാമുമായ ഷംസുദ്ദീൻ മന്നാനി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.