മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുന്നതിനിടെ എസ്.ഡ ി.പി.െഎ നേതാക്കളുമായി മുസ്ലിംലീഗ് സ്ഥാനാർഥികളായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ട ി. മുഹമ്മദ് ബഷീറും രഹസ്യചർച്ച നടത്തിയതായി ആക്ഷേപം. എസ്.ഡി.പി.െഎ നേതാക്കളും ഇ.ടിയു ം കുഞ്ഞാലിക്കുട്ടിയും കൊണ്ടോട്ടി തുറക്കലിലെ കെ.ടി.ഡി.സി ഹോട്ടലിൽനിന്ന് പുറത്തുപ ോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായതാണ് വിവാദമായത്.
പി.എ മുന്നിലും തൊട്ടുപിറകിൽ ഇ.ടി. മുഹമ്മദ് ബഷീറും അതിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി.െഎ നേതാക്കളായ നാസറുദ്ദീൻ എളമരവും അബ്ദുൽ മജീദ് ഫൈസിയും വരുന്നതാണ് ഒരു ദൃശ്യത്തിലുള്ളത്. മെറ്റാരു ദൃശ്യത്തിൽ ഇ.ടിയുടെ പി.എക്കൊപ്പം പി.കെ. കുഞ്ഞാലിക്കുട്ടിയും പുറത്തുവരുന്നതായി കാണാം.
എസ്.ഡി.പി.െഎ നേതാക്കളുമായി രഹസ്യചർച്ച നടത്തുന്നതിെൻറ ഭാഗമായാണ് ഇവർ ഹോട്ടലിലെത്തിയതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. സി.സി.ടി.വിയിലെ സമയമനുസരിച്ച് മാർച്ച് 13ന് രാത്രിയുള്ള ദൃശ്യങ്ങളാണ് പതിഞ്ഞിരിക്കുന്നത്.
അതേസമയം, ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയപ്പോൾ അവിചാരിതമായാണ് എസ്.ഡി.പി.െഎ നേതാക്കളെ കണ്ടതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പ്രതികരിച്ചു. സ്വന്തമായി സ്ഥാനാർഥിയെ നിർത്തിയ പാർട്ടിയുമായി എന്ത് ചർച്ചയാണ് നടത്താനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവിചാരിതമായല്ല കണ്ടതെന്നും രണ്ട് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന തരത്തിലുള്ള ചർച്ചയാണ് നടന്നതെന്നും അതിൽ തെറ്റൊന്നുമില്ലെന്നും അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.