കോഴിക്കോട്: വിദ്യാർഥികൾക്കിടയിൽ ആവേശമായി മാറിയ ‘മാധ്യമം ഫ്രീഡം ക്വിസ്’ വിജ്ഞാനോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ ശനിയാഴ്ച കോഴിക്കോട് ലുലു മാളിൽ നടക്കും. ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നയിക്കുന്ന അന്തിമ പോരാട്ടത്തിൽ 10 പ്രതിഭകളാണ് വേദിയിലെത്തുക.
ബി. ഹിരൺ (ജി.എച്ച്.എസ്.എസ്, പെരിങ്ങളം, കോഴിക്കോട്), കെ.പി. പൂജ ലക്ഷ്മി (എസ്.എ.ടി.എച്ച്.എസ്.എസ്, മഞ്ചേശ്വരം), കെ. അമൻ ഫയാസ് (എം.ജെ.എച്ച്.എസ്.എസ്, എളേറ്റിൽ), ഋതുനന്ദ സുജിത് (എച്ച്.എസ്.എസ്, മട്ടന്നൂർ), മർയം മുംതാസ് (സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം), എസ്. മിഥുൻകൃഷ്ണ (ജി.എം.ജി.എച്ച്.എസ്.എസ്, ചടയമംഗലം), ക്രിസ്റ്റോ ജിമ്മി (സെന്റ് തോമസ് എച്ച്.എസ്.എസ്, കേളകം), ശിഹാദ് ഷിജു (ജി.എച്ച്.എസ്.എസ് തോട്ടക്കോണം), ഡി.എച്ച്. സൂരിദേവ് (ജി.എച്ച്.എസ്.എസ്, പെരിങ്ങൊളം), ഇ. ദേവാങ് കൃഷ്ണ (ഗവ. സംസ്കൃതം എച്ച്.എസ്.എസ്, മേപ്പയിൽ) എന്നീ പ്രതിഭകളാണ് വേദിയിലെത്തുന്നത്.
പ്രശസ്ത ഗായിക ശ്രേയ ജയദീപ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. കഴിഞ്ഞ ദിവസം ഓൺലൈനായി നടന്ന സെമി ഫൈനൽ മത്സരത്തിൽ നിന്നാണ് ഫൈനലിസ്റ്റുകളെ കണ്ടെത്തിയത്. ഒന്നാം ഘട്ടത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാർഥികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 60 പേരാണ് സെമി ഫൈനലിൽ മാറ്റുരച്ചത്. കടുത്ത പോരാട്ടം നടന്ന സെമി ഫൈനലിൽ ഏറ്റവും മികച്ച സ്കോർ നേടിയ 10 വിദ്യാർഥികളാണ് നാളെ നടക്കുന്ന അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയത്.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും പോരാട്ട വീര്യവും പുതുതലമുറയിലേക്ക് പകരാൻ ‘മാധ്യമ’വും മീഫ്രണ്ടും ലുലു മാളിന്റെ സഹകരണത്തോടെയാണ് ക്വിസ് സംഘടിപ്പിക്കുന്നത്.
ലുലു കണക്ട്, ആംകോസ് പെയിന്റ്സ് എന്നിവരാണ് പരിപാടിയുടെ മുഖ്യപ്രായോജകർ. വി.കെ.സി പ്രൈഡ്, ജെയിൻ യൂനിവേഴ്സിറ്റി കൊച്ചി, റേയ്സ്, ഓർബിസ് ക്രിയേറ്റിവ്സ് എന്നിവരുമായി സഹകരിച്ചാണ് ഈ വിജ്ഞാനോത്സവം. ആകർഷക സമ്മാനങ്ങളാണ് വിജ്ഞാനപ്പോരാട്ടത്തിലെ വിജയികളെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.