കോഴിക്കോട്: ന്യൂനപക്ഷ പിന്നാക്ക വിരുദ്ധ നിയമങ്ങൾ കൊണ്ടുവന്ന് ഭാരതത്തിെൻറ പൈത ൃകത്തെ തകർക്കുന്ന മോദി സർക്കാറിെൻറ നയങ്ങൾക്കെതിരെ ‘ഭയരഹിത ഇന്ത്യ, എല്ലാവർക്കുമുള്ള ഇന്ത്യ’ എന്ന മുദ്രാവാക്യമുയർത്തി ദേശവ്യാപക കാമ്പയിൻ സംഘടിപ്പിക്കാൻ മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി (പി.എ.സി) തീരുമാനിച്ചു. രാജ്യത്തെ കടുത്ത സാമ്പത്തിക തകർച്ച മൂടിവെക്കാൻ വർഗീയതയും വിഭാഗീയതയും ഉപയോഗിച്ച് കേന്ദ്ര സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്.
മതേതരകക്ഷികൾ ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതിരോധനിര കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇതിെൻറ ഭാഗമായി മുസ്ലിംലീഗ് സംസ്ഥാന തലസ്ഥാനങ്ങളിൽ സെമിനാറുകളും ഡൽഹിയിൽ ജനകീയ പ്രക്ഷോഭവും നടത്തും. ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ പി.എ.സി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻറ് കെ.എം. ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, ട്രഷറർ പി.വി. അബ്ദുൽ വഹാബ്, സീനിയർ വൈസ് പ്രസിഡൻറ് എം.പി. അബ്ദുസ്സമദ് സമദാനി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, വനിതാലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബീനാ റഷീദ്, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ തുടങ്ങിയവർ സംബന്ധിച്ചു.
അടിയന്തരാവസ്ഥകാലത്തേക്കാൾ വലിയ അരക്ഷിതാവസ്ഥയാണ് വീട്ടുതടങ്കലിലായ കശ്മീരിലെ രാഷ്ട്രീയ നേതാക്കളും കശ്മീരി ജനതയും അനുഭവിക്കുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.