പയ്യന്നൂര്‍: കുന്നരു കാരന്താട്ടെ സി.പി.എം പ്രവര്‍ത്തകന്‍ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചനയില്‍ പങ്കുള്ളതായി സംശയിക്കുന്ന ആര്‍.എസ്.എസ് നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ആര്‍.എസ്.എസ് മുന്‍ ജില്ല പ്രമുഖ് പാറശാല പരശുവയലിലെ കണ്ണന്‍ എന്ന അജീഷിനെയാണ് (28) ആറ്റിങ്ങല്‍ പൊലീസിന്‍െറ സഹായത്തോടെ, കേസന്വേഷിക്കുന്ന പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ് അറസ്റ്റ് ചെയ്തത്. ഇയാളെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
ആറ്റിങ്ങല്‍ ആര്‍.എസ്.എസ് കാര്യാലയത്തില്‍ ഒളിവില്‍ കഴിയുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവേ പുളിമൂട് ജങ്ഷനില്‍വെച്ച് ആറ്റിങ്ങല്‍ പൊലീസിന്‍െറ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് പയ്യന്നൂരിലത്തെിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ 11ന് രാത്രി 10.30ഓടെയാണ് ധനരാജിനെ വീട്ടുപറമ്പില്‍ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവ ദിവസം പകല്‍ പ്രദേശത്തെ ഒരു കല്യാണ വീട്ടില്‍ അജീഷ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അന്നു രാത്രി പയ്യന്നൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിലും ഇയാള്‍ ഉണ്ടായിരുന്നുവത്രെ. സംഭവത്തിലെ പ്രതിയുമായി ഫോണില്‍ സംസാരിച്ചതായും പൊലീസ് പറഞ്ഞു.
മറ്റ് പ്രതികളെ ചോദ്യം ചെയ്തതിലൂടെയും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിന്‍െറയും അടിസ്ഥാനത്തിലാണ് ഗൂഢാലോചനയില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
അഞ്ചോളം പേരാണ് ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടതത്രെ. സംഭവ ദിവസം രാത്രി പയ്യന്നൂര്‍ അന്നൂരില്‍ ബി.എം.എസ് നേതാവ് സി.കെ. രാമചന്ദ്രനും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.