സരിത
കോടഞ്ചേരി: നൂറാംതോട് മുട്ടിത്തോട് ചാലപ്പുറത്ത് വീട്ടിൽ നിധിൻ തങ്കച്ചനെ (25) മർദിച്ചു കൊലപ്പെടുത്തിയ മുഖ്യപ്രതിയുടെ ഭാര്യയും അറസ്റ്റിലായി. സംഭവത്തിൽ നേരത്തേ അറസ്റ്റിലായ മുഖ്യപ്രതി കുപ്പായക്കോട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ (27) ഭാര്യ സരിതയെയാണ് (21) കോടഞ്ചേരി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
മറ്റു പ്രതികളായ മുക്കം മൈസൂർമല കോട്ടകുത്ത് മുഹമ്മദ് റാഫി (19), തിരുവമ്പാടി മുല്ലപ്പള്ളി മുഹമ്മദ് അഫ്സൽ (21), പ്രായപൂർത്തിയാകാത്ത തിരുവമ്പാടി സ്വദേശിയായ 17കാരൻ എന്നിവരെ കോടഞ്ചേരി പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.
മലപ്പുറം കോട്ടക്കലിൽ ആയുർവേദ പഞ്ചകർമ തെറപ്പി കോഴ്സിനു പഠിക്കുന്ന നിധിൻ തങ്കച്ചൻ ഡിസംബർ ആറിനാണ് ക്രൂരമർദനമേറ്റ് മരിച്ചത്. മുഖ്യപ്രതി അഭിജിത്തിന്റെ ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി എന്നാരോപിച്ചാണ് അഭിജിത്തും കൂട്ടാളികളും ചേർന്ന് വിളിച്ചുവരുത്തി കെട്ടിയിട്ട് മർദിച്ചു കൊലപ്പെടുത്തിയത്. ഗൂഢാലോചനയിൽ സരിതക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.