പ്രതീകാത്മക ചി​ത്രം

മുണ്ടൂർ– പുറ്റെക്കര റോഡ് നാലു വരിയാക്കാൻ 96.47 കോടി

തിരുവനന്തപുരം: തൃശൂര്‍-കുറ്റിപ്പുറം റോഡിന്റെ ഭാഗമായ മുണ്ടൂർ - പുറ്റെക്കര റോഡ് വികസനത്തിന് ആവശ്യമായ പ്രവർത്തനങ്ങൾക്കായി 96.47 കോടി രൂപയുടെ ഉയർത്തിയ അടങ്കലിന് ധനവകുപ്പ് അനുമതി നൽകി. മുണ്ടൂരിനും പുറ്റെക്കരയ്ക്കുമിടയിൽ ഒന്നര കിലോമീറ്റർ ദൈർഘ്യത്തിലെ റോഡ് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നാലുവരി പാതയായി വികസിപ്പിക്കാനാണ് അടങ്കൽ പുതുക്കിയത്.

ഈ ഭാഗത്തെ ഇടുങ്ങിയ റോഡ് പ്രധാന കേന്ദ്രമായ മുണ്ടൂരിന്റെ അടക്കം വികസനത്തിന് തടസമായി. തൃശൂർ - കുറ്റിപ്പുറം റോഡിൽ മുണ്ടൂരിനും പുറ്റെക്കരയ്ക്കുമിടയിൽ അപകടങ്ങളും പതിവായി. ഈ സാഹചര്യത്തിൽ മുണ്ടൂർ - പുറ്റെക്കര റോഡ് ഭാഗവും നാലുവരി പാതയായി വികസിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി 62.70 കോടി രൂപയുടെ അടങ്കലിന് നേരത്തെ ഭരണാനുമതി നൽകി. ഇതിൽ 49.35 കോടി രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. എന്നാൽ, സ്ഥലം ഏറ്റെടുക്കലിനുമാത്രം 56.99 കോടി രൂപ ആവശ്യമായി വന്നു. ഈ സാഹചര്യത്തിലാണ് അടങ്കൽ ഉയർത്തി റോഡ് വികസനം പൂർത്തിയാക്കാൻ തീരുമാനിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.