പേരാമംഗലം: സംസ്ഥാന പാതയിലെ മുണ്ടൂർ പുറ്റേക്കരയിൽ ഓട്ടോയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാളും കൂടി മരിച്ചു. ഇതോടെ മരണം മൂന്നായി.
മലപ്പുറം തിരൂർ ഒഴൂർ പൈയാട്ടിൽ രാമചന്ദ്ര െൻറ(മണി) മകൻ രജീഷ് (27) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അമല ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ശനിയാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. അപകടത്തിൽ രജീഷിെൻറ മാതാവ് രുഗ്മിണി, പിത്യ സഹോദരൻ രവീന്ദ്രെൻറ മകൻ അലൻ കൃഷ്ണ എന്നിവർ മരിച്ചിരുന്നു.
സംഭവ സമയം രജീഷാണ് ഓട്ടോ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോക്കുള്ളിൽ കുടുങ്ങിയ ഇയാളെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹം അമല ആശുപത്രി മോർച്ചറിയിൽ. അവിവാഹിതനാണ്. അപകടത്തിൽ പരിക്കേറ്റ രാമചന്ദ്രൻ, സഹോദര മക്കളായ നിയ, നിവ്യ എന്നിവർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.