മുണ്ടൂർ: മഴക്കാലമായിട്ടും കുടയും ചെരിപ്പും നന്നാക്കുന്നവരുടെ മനസ്സിൽ ആധിയൊഴിയുന്നില്ല. കുടയോ ചെരിപ്പോ ബാഗോ തുന്നിക്കൊടുത്താൽ കിട്ടുന്ന തുക ഉപയോഗിച്ച് അരി വാങ്ങാമെന്ന പ്രതീക്ഷയോടെയാണ് ഇവർ ജോലിക്കെത്തുന്നു.
എന്നാൽ, ലോക്ഡൗൺ കാരണം ടൗണുകളിൽ ജനം കുറയുന്നതും വിദ്യാലയങ്ങൾ തുറക്കാത്തതും ഇവർക്ക് തിരിച്ചടിയാവുകയാണ്.
പലരും പരമ്പരാഗത തൊഴിലെന്ന നിലയിൽ മഴക്കാലത്ത് ഇത്തരം തൊഴിലുമായി രംഗത്ത് വരാറുണ്ട്. സാന്ദർഭിക ജോലിയെന്ന നിലയിലാണ് പലരും ജോലിയില്ലാത്ത ദിവസം റോഡരികിലെത്തുന്നത്.
ജോലിയുടെ സ്വഭാവമനുസരിച്ചാണ് ഇവരുടെ റിപ്പയറിങ് ജോലിക്ക് പ്രതിഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.