കൊച്ചി: മുനമ്പത്തുനിന്ന് മത്സ്യബന്ധന ബോട്ടിൽ വിദേശത്തേക്ക് കടന്നത് 80 പേരെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരുടെ മൊഴി അടിസ്ഥാനമാക്ക ി പൊലീസ് തയാറാക്കിയ പട്ടികയിലാണ് 80 പേരെ ഉൾപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, സം ഘത്തിലുള്ളവരുടെ എണ്ണം, ലക്ഷ്യസ്ഥാനം എന്നിവ സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുട രുകയാണ്.മുനമ്പത്തുനിന്ന് ഇത്രയുമധികം ആളുകൾ സ്വന്തം ഇഷ്ടപ്രകാരമാണ് കടന്നുപേ ായതെന്നാണ് ലഭിക്കുന്ന വിവരമെന്നും അതുകൊണ്ടുതന്നെ സംഭവം മനുഷ്യക്കടത്തിെൻറ പരിധിയിൽ വരില്ലെന്നുമാണ് പൊലീസും കേന്ദ്ര ഇൻറലിജൻസ് വിഭാഗവും പറയുന്നത്. വിദേശത്തേക്കുള്ള അനധികൃത കുടിയേറ്റമായേ ഇതിനെ കാണാനാകൂ.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള ഡൽഹി അംബേദ്കർ കോളനിയിലെ താമസക്കാരായ പ്രഭു, ദീപക്, രവി സനൂപ് രാജ്, ബോട്ടിെൻറ സഹഉടമ അനിൽകുമാർ എന്നിവരെ ചോദ്യം ചെയ്തുവരുകയാണ്. ഇവർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് 80 പേരുള്ള പട്ടിക തയാറാക്കിയത്. ഇവരിൽ നവജാത ശിശു ഉൾപ്പെടെ 22 കുട്ടികളുണ്ടെന്നും സംഘത്തിലുള്ള എല്ലാവരും ശ്രീലങ്കൻ അഭയാർഥി കുടുംബങ്ങളും തമിഴ്നാട്ടുകാരുമാണെന്നുമാണ് സൂചന.
മിക്കവരും ബന്ധുക്കളാണ്. അതേസമയം, 120 പേരാണ് സംഘത്തിലുള്ളതെന്നും പറയപ്പെടുന്നു. ആസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്കാണ് ഇവർ പോയതെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല.
കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതുസംബന്ധിച്ചും അന്തിമതീരുമാനമായിട്ടില്ല. വടക്കേക്കര പൊലീസ് പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച പ്രഥമവിവര റിപ്പോർട്ടിൽ ബാഗുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തേക്കുറിച്ചേ പറയുന്നുള്ളൂ.
ദുരൂഹസാഹചര്യത്തിൽ കണപ്പെടുന്നവ പിടിച്ചെടുക്കാൻ പൊലീസിന് അധികാരം നൽകുന്ന 102ാം വകുപ്പ് പ്രകാരമാണ് ഇൗ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മനുഷ്യക്കടത്തിനെക്കുറിച്ചോ അനുബന്ധകാര്യങ്ങളെക്കുറിച്ചോ എഫ്.െഎ.ആറിൽ പരാമർശമില്ല. അന്വേഷണം നടത്തിവരുന്നതായും റിപ്പോർട്ടിലുണ്ട്.
മുനമ്പത്തുനിന്ന് പുറപ്പെട്ട ബോട്ടിനായി നാവികസേനയും തീരദേശസേനയും തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും വിവരമൊന്നും കിട്ടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.