കോഴിക്കോട്: സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതിനെതിരെ ബിജെപി വഴിതടയൽ സമരം നടത്തുമെന്ന് എം.ടി രമേശ്. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയിൽ തടയും. ശബരിമലയിൽ തെറ്റ് പറ്റി എന്ന് പറയാൻ സർക്കാർ തയ്യാറാകണം. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘന സമരം തുടരുമെന്നും എം.ടി രമേശ് പറഞ്ഞു.
സുരേന്ദ്രനോട് മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നത്. ശാരീരികമായി വയ്യാത്ത ആളെ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യിക്കുന്നു. മുഖ്യമന്ത്രിയുടെ ഒാഫീസ് ആണ് ഇതിന് പിന്നിൽ. ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരും കണക്ക് പറയേണ്ടി വരുമെന്നും എം.ട ിരമേശ് വ്യക്തമാക്കി.
കേന്ദ്ര നേതാക്കൾ ശബരിമലയിൽ എത്തുന്നതോടെ സമരത്തിന് ദേശീയ പരിപ്രേക്ഷമുണ്ടാകും. ഹൈക്കോടതി കമ്മീഷൻ വന്നാലും ആചാരം സംരക്ഷിക്കാൻ ഭക്തരുണ്ടാകും. ഭക്തരെ ബി ജെ പി പിന്തുണക്കുമെന്നും എം.ടി രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.