കോട്ടയം: അവയവദാന റാക്കറ്റുകൾക്ക് കടിഞ്ഞാണിടാൻ, ജീവിച്ചിരിക്കുേമ്പാൾ തന്നെ അവയവങ്ങൾ ദാനം ചെയ്യാൻ തയാറുള്ളവരുെട രജിസ്റ്റർ തയാറാക്കുന്നു. സംസ്ഥാന സർക്കാറിെൻറ സമ്പൂർണ്ണ അവയവദാന പദ്ധതി മൃതസഞ്ജീവനിയുടെ നേതൃത്വത്തിലാണ് അവയവദാനത്തിന് തയാറുള്ളവരെ കണ്ടെത്തുന്നത്. ഇവരുടെ അവയവങ്ങൾ മൃതസഞ്ജീവനിയുടെ നേതൃത്വത്തിൽ ആവശ്യക്കാരായ രോഗികൾക്ക് എത്തിക്കും. അവയവങ്ങൾ ആവശ്യപ്പെട്ട് പരസ്യം ചെയ്യുന്നത് അടുത്തിടെ ൈഹകോടതി വിലക്കി.
ഇത് േചാദ്യംചെയ്ത് നിരവധിപേർ ഹരജി നൽകിയതോടെ ഇതിൽ എന്തുചെയ്യാനാകുമെന്ന് അറിയിക്കാൻ സർക്കാറിനോട് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് പരീക്ഷണാടിസ്ഥാനത്തിൽ രജിസ്റ്റർ രൂപവത്കരിക്കുന്നത്. താൽപര്യമുള്ളവർക്ക് ഇതിൽ പേര് രജിസ്റ്റർ ചെയ്യാം. സ്വമേധായ അവയവദാനത്തിന് തയാറാകുന്നവർക്ക് കൗൺസലിങ് അടക്കമുള്ളവ നൽകും. ഇതിനുശേഷമാകും അവയവദാനം. മൃതസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനയനുസരിച്ച് അവയവങ്ങൾ ലഭ്യമാക്കും.
വൃക്ക ദാനം ചെയ്യാൻ തയാറുള്ളവെരയാണ് ആദ്യം കണ്ടെത്തുക. പദ്ധതി വിജയിച്ചാൽ ജീവിച്ചിരിക്കുേമ്പാൾ തന്നെ ദാനം ചെയ്യാൻ കഴിയുന്ന മറ്റ് അവയവങ്ങളും ഇതിൽ ഉൾപ്പെടുത്തും. ഇത്തരത്തിൽ ദാനത്തിന് സന്നദ്ധരാകുന്നവർക്ക് സൗജന്യ ഇൻഷുറൻസ ്അടക്കം ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ഇതിെൻറ രൂപരേഖ തയാറാക്കുന്നത് അന്തിമഘട്ടത്തിലാണെന്ന് മൃതസഞ്ജീവനി അധികൃതർ പറഞ്ഞു. ആയിരങ്ങളാണ് അവയവങ്ങൾക്കായി മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. എന്നാൽ, കച്ചവടം വ്യാപകമാണെന്ന ആരോപണങ്ങളെത്തുടർന്ന് ദാനം ചെയ്യുന്നവരുടെ എണ്ണം അടുത്തിടെ കുത്തനെ കുറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.