തൃശൂർ: വാഹനാപകടത്തിൽ മരിച്ച ആളുടെ ആശ്രിതർക്ക് 3.11 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഇരിങ്ങാലക്കുട മോട്ടോർ ആക്സിഡൻറ് ക്ലയിം െട്രെബ്യൂണൽ വിധിച്ചു. മരിച്ചയാൾക്ക് 2,20,64,894 രൂപയും അതിന് ഏഴ് ശതമാനം പലിശയും കോടതി ചെലവും കണക്കാക്കി 2.71 കോടിയും പരിക്കേറ്റയാൾക്ക് 32,98,328 രൂപയും അതിെൻറ പലിശയും ചേർത്ത് 40 ലക്ഷവും ചേർത്താണ് 3,11,50,000 രൂപ നഷ്ടപരിഹാരം. രണ്ട് മാസത്തിനകം തുക കൊടുക്കാനും വിധിയിൽ വ്യക്തമാക്കി.
2015 മേയ് മൂന്നിന് സേലത്തിന് സമീപം ടിപ്പർ ലോറി കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ഊരകം മല്ലിശേരി പുത്തൻമഠത്തിൽ സതീഷ് റാവുവിെൻറ ആശ്രിതർ ഫയൽ ചെയ്ത േകസിലാണ് േലാറിയുെട ഇൻഷൂറൻസ് കമ്പനിയായ ടാറ്റാ എ.ഐ.ജി ജനറൽ ഇൻഷൂറൻസ് നഷ്ടപരിഹാരം നൽകണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടത്. കുടുംബത്തോടൊപ്പം ബംഗളൂരുവിൽ നിന്നും ഊരകത്തേക്ക് വരുമ്പോഴാണ് സതീഷ് റാവു സഞ്ചരിച്ച കാറിൽ ലോറി വന്നിടിച്ചത്.
ഗുരുതര പരിക്കേറ്റ സതീഷ് റാവു ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. അപകടത്തിൽ സതീഷ് റാവുവിെൻറ ഭാര്യ പ്രസന്നക്കും മകൾ അശ്വതിക്കും ഗുരുതര പരിക്കേറ്റിരുന്നു. പ്രസന്നക്ക് 32,98,328 രൂപയും പലിശയും ചേർത്ത് 40 ലക്ഷം അനുവദിച്ചു. ഇന്ത്യയിൽതന്നെ ഏറ്റവും അധികം നഷ്ടപരിഹാരം വിധിച്ച കേസുകളിൽ ഒന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.