തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് കോവിഡ് വാക്സിൻ നൽകിയതായി മന്ത്രി വീണ ജോർജ്. ആകെ 1,09,61,670 ഡോസ് വാക്സിനാണ് നൽകിയത്. അതിൽ 87,52,601 പേർക്ക് ഒന്നാം ഡോസ് 22,09,069 പേർക്ക് രണ്ടാം ഡോസ്. കൂടുതൽ നൽകിയത് തിരുവനന്തപുരത്താണ്. 10,08,936 പേർക്ക് ഒന്നാം ഡോസും 2,81,828 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ 12,90,764 ഡോസ്. കോവിഡ് മൂന്നാംതരംഗത്തെ നേരിടാനായി കർമപദ്ധതി തയാറാക്കി വാക്സിൻ നൽകാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇതുവരെ 1,05,13,620 ഡോസ് വാക്സിനാണ് ലഭ്യമായത്. 86,84,680 ഡോസ് കോവിഷീൽഡ് വാക്സിനും 9,44,650 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 96,29,330 ഡോസ് വാക്സിൻ കേന്ദ്രം നൽകി. 7,46,710 ഡോസ് കോവിഷീൽഡും1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ ആകെ 8,84,290 ഡോസ് വാക്സിൻ സംസ്ഥാനം വാങ്ങി. വരുംദിവസങ്ങളിൽ കൂടുതൽ വാക്സിൻ ലഭിക്കും.
ലഭ്യത കുറഞ്ഞതിനാൽ മുൻഗണന അനുസരിച്ചാണ് വാക്സിൻ നൽകുന്നത്. 40 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നൽകുന്നുണ്ട്. കോവിഡ് മുന്നണി പോരാളികൾ, അനുബന്ധരോഗമുള്ളവർ, കിടപ്പുരോഗികൾ തുടങ്ങിയ 18നും 45നും ഇടക്ക് പ്രായമുള്ള 56 വിഭാഗങ്ങളിലുള്ളവരെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി. വിദേശരാജ്യങ്ങളിൽ പോകുന്നവെരയും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.