കൊച്ചി: 2016 മുതൽ താൻ കൈമാറിയ പുരാവസ്തുക്കളാണ് മോൻസണിെൻറ കലൂരിലെ വീട്ടിൽ ഉള്ളതെന്നും യഥാർഥ മൂല്യം പറഞ്ഞുതന്നെയാണ് കൈമാറിയതെന്നും പിന്നീട് ഇവക്കുമേൽ മോൻസൺ കഥകൾ മെനയുകയായിരുന്നുവെന്നും പരാതിക്കാരനായ സന്തോഷ് എളമക്കര.
ഒരുവർഷം മുമ്പ് യുട്യൂബിൽനിന്നാണ് മോൻസൺ ഇവക്കെല്ലാം വലിയ നുണക്കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടത്. 'ഇങ്ങനെയൊക്കെ പറഞ്ഞാലേ വി.ഐ.പികളെ വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയൂ' എന്നാണ് മോൻസൺ മറുപടി നൽകിയതെന്നും സന്തോഷ് പറയുന്നു. 2016 മുതൽ കഴിഞ്ഞ ജൂലൈവരെ മോൻസണിന് പല പുരാവസ്തുക്കളും കൈമാറിയിട്ടുണ്ട്. തെൻറ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നുകണ്ടാണ് മോൻസണിന് സാധനങ്ങൾ കൈമാറിയത്.
സിനിമ ഷൂട്ടിങ്ങുകൾക്ക് സാധനങ്ങൾ കൈമാറുന്നയാളാണ് താൻ. കോവിഡ് വരുന്നതിന് മുമ്പേ സിനിമ ഷൂട്ടിങ്ങും മറ്റും ഉണ്ടായിരുന്നതിനാൽ ഈ പണത്തിനെല്ലാം പലിശ കൊടുക്കുകയായിരുന്നു. ഷൂട്ടിങ് നിലച്ചതോടെ വരുമാനവും നിലച്ചു. മോൻസണിെൻറ ഫെമ കഥയിൽ വിശ്വസിച്ച് താൻ 30ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്നും സന്തോഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.