കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരായ കേസിൽ സർക്കാറിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ഉള്ളടക്കം തന്നെ വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രെൻറ വിമർശനം. മോൻസണിെൻറ വസതി സന്ദർശിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് അയാളെ സംശയമുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് കോടതി ആരാഞ്ഞു. കേസിൽ സത്യം പുറത്ത് വരേണ്ടതുണ്ടെന്നും േകാടതി വ്യക്തമാക്കി. മോൻസണിനെതിരെ മൊഴി നൽകിയതിെൻറ പേരിൽ ഗുണ്ടകളും പൊലീസും തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് മുൻ ഡ്രൈവർ ഇ.വി. അജിത്ത് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ചരിത്ര പ്രാധാന്യമുണ്ടെന്നു പറയുന്ന വസ്തുക്കൾ കാണാനുള്ള കൗതുകം കൊണ്ടാണ് അന്നത്തെ ഡി.ജി.പി ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും മോൻസണിെൻറ വീട്ടിൽ പോയതെന്ന് സർക്കാർ കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. സന്ദർശനത്തിനുശേഷം സംശയം തോന്നിയ എ.ഡി.ജി.പി ഇക്കാര്യം അന്വേഷിക്കാൻ ഇൻറലിജൻസിന് നിർദേശം നൽകിയതായും പറയുന്നു.
എന്നാൽ, എട്ട് മാസം കഴിഞ്ഞാണ് റിപ്പോർട്ട് വരുന്നതെന്നും ഇതെന്ത് കൊണ്ടാണെന്നും സത്യവാങ്മൂലത്തിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് കോടതി ആരാഞ്ഞു. ഡി.ജി.പി നൽകിയ സത്യവാങ്മൂലം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് സിംഗിൾബെഞ്ച് കുറ്റപ്പെടുത്തി. തുടർന്ന് ഇൻറലിജൻസ് വകുപ്പിന് മനോജ് എബ്രഹാം നൽകിയ നിർദേശം ഹാജരാക്കാനും കോടതി നിർദേശിച്ചു. മനോജ് എബ്രഹാം ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് മോൻസണിെൻറ കൈവശമുള്ള സാധനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഡി.ജി.പി 2019 മേയ് 22ന് ഇൻറലിജൻസ് എ.ഡി.ജി.പിക്ക് നൽകിയ നിർദേശം, മോൻസണിെൻറ സാമ്പത്തിക സ്രോതസ്സ് ഇ.ഡി പോലെയുള്ള ഏജൻസി അന്വേഷിക്കണമെന്ന ഇൻറലിജൻസ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിനെത്തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ ഡി.ജി.പി 2020 ഫെബ്രുവരി അഞ്ചിന് നൽകിയ കത്ത്, വിലയേറിയ പുരാവസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള വീടിന് പൊലീസ് സംരക്ഷണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് മോൻസൺ മാവുങ്കൽ 2019 മേയ് 31ന് എഴുതിയ കത്ത് എന്നിവ ഹാജരാക്കാനും കോടതി സർക്കാറിന് നിർദേശം നൽകി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മോൻസണിെൻറ വീട്ടിൽ പോയി എന്നത് കൊണ്ട് അയാളുടെ കൈവശമുള്ള വസ്തുക്കൾ പുരാവസ്തുക്കളാണെന്ന് അവർ വിശ്വസിച്ചു എന്ന് അർഥമില്ലെന്നായിരുന്നു സർക്കാറിന് വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിെൻറ വാദം. മോൻസണിനെതിരെ നടപടിയെടുത്തശേഷമാണ് കൂടുതൽ തട്ടിപ്പുകൾ പുറത്തു വന്നതെന്നും ഡി.ജി.പി വ്യക്തമാക്കി. എന്നാൽ, മോൻസൺ മാവുങ്കലിന് പ്രവാസി സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടെങ്കിലും സത്യവാങ്മൂലത്തിൽ ഇതേക്കുറിച്ച് പറയുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരളത്തിന് പുറത്തുള്ളവർക്ക് കേസിൽ പങ്കുണ്ടോയെന്ന് അറിയിക്കാനും ആവശ്യപ്പെട്ടു. തുടർന്ന് ഹരജി വീണ്ടും നവംബർ 11ന് പരിഗണിക്കാനായി മാറ്റി.
കൊച്ചി: ടിപ്പുവിെൻറ സിംഹാസനവും മോശയുടെ അംശവടിയുമാണെന്നൊക്കെ പറഞ്ഞ് പുരാവസ്തുക്കൾ കാണിക്കുമ്പോൾ നിയമപ്രകാരമുള്ള രജിസ്ട്രേഷനുണ്ടോയെന്ന് പരിശോധിക്കാതിരുന്നത് എന്തുകൊണ്ടെന്ന് ഹൈകോടതി. 100 വർഷം പഴക്കമുള്ള വസ്തുക്കൾ രജിസ്റ്റർ ചെയ്യാൻ നിയമമുള്ളതല്ലേ? ആരുപറഞ്ഞതു കേട്ടാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മോൻസണിെൻറ വീട്ടിൽ പോയത്? മോൻസണിെൻറ കൈവശമുള്ള സാധനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഡി.ജി.പി ഇൻറലിജൻസ് വിഭാഗത്തിന് നിർദേശം നൽകി ഒരാഴ്ച കഴിഞ്ഞ് മോൻസണിന് സംരക്ഷണം നൽകിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. പിന്നീട്, ഇത് നിരീക്ഷണം മാത്രമാണെന്നും വിശദീകരിക്കുന്നു. ഇയാൾ നിയമസംവിധാനത്തെ ഉൾപ്പെടെ എല്ലാവെരയും കബളിപ്പിച്ചു. എല്ലാവരുടെയും കണ്ണിൽ പൊടിയിട്ട് അയാൾ വിലസുകയായിരുന്നു. ഇപ്പോൾ മോൻസണിനെതിരെ പോക്സോ കേസുകൾ വരെയുണ്ട്. ഇയാൾക്കെതിരെയുള്ള സംശയങ്ങളിൽ സമയബന്ധിതമായി നടപടിയെടുത്തിരുന്നെങ്കിൽ തട്ടിപ്പ് തടയാമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിെൻറ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കൈമാറി. മോൻസണിെൻറ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് നേരേത്ത ഇ.ഡി പ്രാഥമിക അന്വേഷണം നടത്തുകയും ക്രൈംബ്രാഞ്ചിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണത്തിെൻറ സാന്നിധ്യമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം. ഇയാൾക്ക് കോടികൾ കൈമാറിയത് പലതും ബിനാമി അക്കൗണ്ടുകളിലൂടെയും നേരിട്ടുമാണ്. പലതും കണക്കിൽപെടാത്ത പണമാണെന്നാണ് നിഗമനം. ഇതിെൻറ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെൻറ് അന്വേഷണം നടക്കുന്നത്. ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിൽ മോൻസണിനെ ചോദ്യം ചെയ്തു. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന കോടികൾ വിലമതിക്കുന്ന ഇറിഡിയം കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഇത് സാക്ഷ്യപ്പെടുത്തുന്ന വ്യാജരേഖ ഉണ്ടാക്കിയിരുന്നു. പുരാവസ്തു തട്ടിപ്പുകൾപോലെ ഇത് ഉപയോഗിച്ച് ഇയാൾ പണം തട്ടിയതായി അറിവായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. വ്യാജരേഖയുണ്ടാക്കാൻ ഇയാെള സഹായിച്ചവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. പത്തിലധികം കേസുകളിലാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.