തൃശൂർ: കൊടകര കുഴൽപണ കവർച്ച കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനിൽനിന്ന് ബുധനാഴ്ച പ്രത്യേക അന്വേഷണസംഘം മൊഴിയെടുക്കും. രാവിലെ 10.30ന് തൃശൂർ പൊലീസ് ക്ലബിലാണ് മൊഴിയെടുക്കുന്നത്. അന്വേഷണം അവസാനഘട്ടത്തിൽ എത്തിയിരിക്കെ സുരേന്ദ്രൻ നൽകുന്ന മൊഴി നിർണായകമാകും.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച പണമാണ് കൊള്ളയടിച്ചതെന്ന് പണം കൊണ്ടുവന്ന ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പണം നഷ്ടപ്പെട്ട സമയത്ത് ധർമരാജൻ വിളിച്ച ബി.ജെ.പി നേതാക്കളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് കെ. സുരേന്ദ്രനിലും മകൻ ഹരികൃഷ്ണനിലുമെത്തിയത്. നിരവധി ബി.ജെ.പി നേതാക്കളിൽനിന്ന് നേരത്തേ മൊഴിയെടുത്തിരുന്നു.
കേസിൽ സ്ത്രീയുൾപ്പെടെ 22 പേരാണ് അറസ്റ്റിലായത്. 1.42 കോടിയോളം രൂപയും 20 ലക്ഷത്തിെൻറ സ്വർണാഭരണങ്ങളും കണ്ടെടുത്തു. ബാക്കി കണ്ടെടുത്ത് 26ന് മുമ്പ് കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം. അതിനിടെ, പൊലീസ് കണ്ടെടുത്ത പണവും വാഹനവും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ, സുനിൽ നായിക്ക്, ഡ്രൈവർ ഷംജീർ എന്നിവർ നൽകിയ ഹരജി ഇരിങ്ങാലക്കുട കോടതി വീണ്ടും മാറ്റി.
രേഖകൾ ഹാജരാക്കാൻ ധർമരാജെൻറ അഭിഭാഷകൻ വീണ്ടും സമയം ആവശ്യപ്പെട്ടതിനാലാണിത്. ഈമാസം 17ലേക്കാണ് കേസ് മാറ്റിയത്.
കൊച്ചി: കൊടകര കവർച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണമാവശ്യപ്പെടുന്ന പൊതുതാൽപര്യഹരജി ഹൈകോടതി കോടതി പിഴയോടെ തള്ളി. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പാലക്കാട്ടെ ഓൾ കേരള ആൻറി കറപ്ഷൻ ആൻഡ് ഹ്യുമൻറൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ഐസക് വർഗീസ് നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. ഹരജി കോടതിയുടെ വിലപ്പെട്ട സമയം അപഹരിെച്ചന്ന് വിലയിരുത്തിയ കോടതി 10,000 രൂപ ഹരജിക്കാരൻ പിഴയടക്കാനും ഉത്തരവിട്ടു. പിഴ ഒരുമാസത്തിനുള്ളിൽ കേരള സ്റ്റേറ്റ് ലീഗൽ സർവിസ് അതോറിറ്റിയിൽ അടക്കണം.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരം ഇ.ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂർ നൽകിയ ഹരജി കോടതിയുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.