തൃശൂർ: കൊടകര കുഴൽപണ കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചൊവ്വാഴ്ച എത്താന്‍ സാധിക്കില്ലെന്നും എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന് പറഞ്ഞു. ചൊവ്വാഴ്ച ഹാജരാവാത്തത് സംബന്ധിച്ച് ഇതുവരെയും അന്വേഷണ സംഘത്തെ അറിയിച്ചിട്ടില്ല.
ചൊവ്വാഴ്ച രാവിലെ 10ന് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സുരേന്ദ്രെൻറ വീട്ടിലെത്തി നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ, കാസര്‍കോട്ട് ബി.ജെ.പി സംസ്ഥാന നേതൃയോഗം ചേരുന്ന സാഹചര്യത്തില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് നേരത്തേ സുരേന്ദ്രന് പറഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നായിരുന്നു ആദ്യം സുരേന്ദ്രൻ അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ വാദം.
എന്നാൽ, ചോദ്യം ചെയ്യലിന് വിളിപ്പിച്ചതോടെ ആലോചിട്ടില്ലെന്ന നിലപാടിലാണ്. ബി.ജെ.പി സംഘടന സെക്രട്ടറി എം. ഗണേശൻ അടക്കം 16 നേതാക്കളെയാണ് ഇതിനകം ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.