മൂവാറ്റുപുഴ: ബ്യൂട്ടി പാർലറുകളിൽ കയറി സ്ത്രീകളെ കടന്നുപിടിച്ച് അപമാനിക്കുന്നയാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി രാജേഷ് ജോർജാണ് (45) പിടിയിലായത്. തിങ്കളാഴ്ച നഗരത്തിലെ സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന ബ്യൂട്ടി പാർലറിൽ കയറി ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ഉടമസ്ഥെൻറയാളാെണന്ന് പറഞ്ഞശേഷം ഇവിടെ ജോലി ചെയ്തിരുന്ന സ്ത്രീയെ കടന്നുപിടിക്കുകയായിരുന്നു. ഒച്ചെവച്ചതോടെ ഓടിയെത്തിയവർ പിടികൂടി പൊലീസിന് കൈമാറി. സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറി ഉടമസ്ഥൻ പറഞ്ഞുവിട്ട ആളെന്ന് തെറ്റിദ്ധരിപ്പിച്ചശേഷം ജോലി ചെയ്യുന്ന സ്ത്രീകളെ കടന്നുപിടിക്കുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു.
വിവിധ പൊലീസ് സ്റ്റേഷനുകളിൽ സ്ത്രീകളെ അപമാനിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സബ് ഇൻസ്പെക്ടർ ജി. അനൂപിെൻറ നേതൃത്വത്തിൽ എ.എസ്.ഐ ഇ.ആര്. ഷിബു, സിവിൽ പൊലീസ് ഒാഫിസര്‍ ബിജി മാത്യു എന്നിവരാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.