കട്ടപ്പന: കൊട്ടക്കാമ്പൂർ ഭൂപ്രശ്നത്തിൽ സി.പി.െഎക്കെതിരെ മന്ത്രി എം.എം. മണി ആഞ്ഞടിച്ചു. സി.പി.എം കട്ടപ്പന ഏരിയ കമ്മിറ്റി നിർമിച്ച ഓഫിസ് മന്ദിരത്തിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് ചേർന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോയിസ് ജോർജ് എം.പിയുടെ പട്ടയം റദ്ദാക്കിയ നടപടി കോൺഗ്രസിനെ സഹായിക്കാനെന്ന് മണി പറഞ്ഞു.
ഇത് സി.പി.െഎ മനഃപൂർവം ചെയ്തതാണെന്ന് സംശയമുണ്ട്.ഇതുവഴി സി.പി.െഎ നേതാക്കൾക്ക് പ്രതിഫലം കിട്ടിയതായും സംശയിക്കുന്നു. പട്ടയം റദ്ദാക്കിയതിനു വല്ലവർക്കും വല്ലതും കിട്ടിയോ എന്ന് സി.പി.ഐ ജില്ല നേതൃത്വം വ്യക്തമാക്കണം.
അല്ലെങ്കിൽ ശിവരാമനല്ല (സി.പി.െഎ ജില്ല സെക്രട്ടറി) ഏതുരാമൻ പറഞ്ഞാലും നമ്മൾ ഇത് പറയും. ചെന്നിത്തല എന്നെ കള്ളൻ എന്ന് വിളിച്ചു. കരുണാകരെൻറ കൗപീനം കഴുകിയല്ല ഞാൻ രാഷ്ട്രീയത്തിൽ വന്നത്. നല്ല മുലപ്പാൽ കുടിച്ചാണ് ഞാൻ വളർന്നതെന്നും മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.