തൊടുപുഴ: എം. വിൻെസൻറ് എം.എൽ.എയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ പാർട്ടി നടപടി ഉണ്ടാകില്ലെന്നും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. തൊടുപുഴ വണ്ണപ്പുറത്ത് നടന്ന കുടുംബസംഗമത്തിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു.
കേസെടുത്തിരിക്കുന്നത് രാഷ്ട്രീയ ഇടപെടൽ കൊണ്ടാണ്. ആരോപണം ഉന്നയിച്ച യുവതിയെ മാനസികമായോ ശാരീകമായോ പീഡിപ്പിച്ചിട്ടില്ലെന്ന് വിൻസൻറ് പാർട്ടിക്ക് വിശദീകരണം നൽകിയിട്ടുണ്ട്. ആർക്കും അഭിപ്രായ സ്വാതന്ത്രമുള്ള പാർട്ടിയാണ് കോൺഗ്രസ്. വനിത നേതാക്കൾക്ക് അവരുടെ അഭിപ്രായം പറയാമെന്നും ഹസ്സൻ പറഞ്ഞു.
എം. വിന്‍സെന്റിന്റെ അറസ്റ്റ് അസാധാരണ സംഭവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിഷയം ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. ഈ മാസം 25ന് ചേരുന്ന യു.ഡി.എഫ് യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല ചങ്ങനാശേരിയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.