അഞ്ചൽ: അരുണാചൽ പ്രദേശിൽ കാണാതായ വ്യോമസേന വിമാനത്തിൽ അഞ്ചൽ സ്വദേശിയും ഉൾപ്പെട്ട തായി നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ചൈന അതിർത്തിക്ക് സമീപം കാണാതായ വ്യോമസേ നയുടെ വിമാനത്തിലെ ൈഫ്ലറ്റ് എൻജിനീയർ അനൂപ് കുമാർ അഞ്ചൽ ആലഞ്ചേരി കൊച്ചുകോണത്ത് വീ ട്ടിൽ ശശിധരൻ പിള്ളയുടെയും വിമലയുടെയും മൂത്ത മകനാണ്.
അസമിലെ ജോര്ഹടില്നിന്ന് അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് പറന്ന ആൻറനോവ് എ.എൻ-32 വിമാനമാണ് കഴിഞ്ഞദിവസം കാണാതായത്. വിമാനത്തിൽ അനൂപിനെ കൂടാതെ ഏഴ് വ്യോമസേന അംഗങ്ങൾ അടക്കം 13 പേർ ഉണ്ടായിരുന്നു.
11 വർഷം മുമ്പാണ് അനൂപ് സൈന്യത്തിൽ ചേർന്നത്. ഒന്നരമാസം മുമ്പ് നാട്ടിലെത്തി ഭാര്യ വൃന്ദയെയും ആറുമാസം പ്രായമായ കുഞ്ഞിനേയും കൂട്ടിയാണ് തിരികെ പോയത്. വിവരമറിഞ്ഞ് മന്ത്രി കെ. രാജു അനൂപ് കുമാറിെൻറ കുടുംബവീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
വിമാനം കണ്ടെത്താനായില്ല; തിരച്ചിലിന് ഉപഗ്രഹ സംവിധാനവും
ന്യൂഡൽഹി: കാണാതായ വ്യോമസേനയുടെ വിമാനം തിരയാൻ ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹവിഭാഗവും. വിമാനം കണ്ടെത്താൻ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനങ്ങളും പ്രത്യേക വിമാനമായ ഹെർക്കുലീസ് സി 130തും രംഗത്തിറങ്ങിയിട്ടുണ്ട്. എന്നിട്ടും തിരച്ചിൽ ഫലം കാണാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷെൻറ ഉപഗ്രഹ സംവിധാനത്തെ ഇതിനായി ഉപയോഗിക്കുന്നത്. റഡാർ ഇമേജിങ് സാറ്റലൈറ്റ് യൂനിറ്റ് ആയ ‘റിസാറ്റ്’ ആണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. വടക്കുകിഴക്കൻ മേഖലയിലെ മേഘാവൃതമായ അന്തരീക്ഷം വിമാനത്തിെൻറ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.