മലപ്പുറം: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് താരമായ കൊണ്ടോട്ടി കുഴിമണ്ണയിലെ നാലാം ക്ലാസ് വിദ്യാർഥിയായ ഫായിസിന് മിൽമയുടെ സ്നേഹോപഹാരം. ഫായിസിെൻറ വാക്കുകൾ മിൽമ കഴിഞ്ഞ ദിവസം അവരുടെ ഫെയ്സ്ബുകിൽ പരസ്യമായി ചേർത്തത് വൈറലായിരുന്നു. ഇതിന് പിറകെയാണ് അധികൃതർ ഫായിസിെൻറ വീട്ടിലെത്തിയത്. സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും നൽകുമെന്ന് ഫായിസും കുടുംബവും പറഞ്ഞു.
പാരിതോഷികമായി 10000 രൂപയും ഒരു സ്മാർട്ട് ടി.വിയും മിൽമയുടെ മുഴുവൻ ഉൽപന്നങ്ങളുടെ കിറ്റുമാണ് ഫായിസിന് ലഭിച്ചത്. മലപ്പുറം കലക്ടറും ഫായിസിെൻറ വാക്കുകൾ ഏറ്റുപിടിച്ച് കോവിഡ് ബോധവത്കരണ സന്ദേശമിറക്കിയിരുന്നു. ഇതും സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരുന്നു. മിൽമക്ക് പിറകെ ജില്ല പൊലീസും ഫായിസിന് സമ്മാനങ്ങളുമായി എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.