കോട്ടയം: കന്യാസ്ത്രീകളുടെ സമരത്തിന് പിന്നീൽ വർഗീയ ശക്തികളാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. കന്യാസ്ത്രീകൾക്ക് സമരം ചെയ്യാൻ അവകാശമുണ്ട്. സമരം അവരുെട അസ്ഥിത്വവുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകളെ കൈകാര്യം ചെയ്യുന്നതല്ല പൗരോഹിത്യം. ജനാധിപത്യ വ്യവസ്ഥയിലുള്ള സമരെത്ത ചോദ്യം ചെയ്യാനാകില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ബിഷപ്പ് കേസും സ്ത്രീ സുരക്ഷാനയവും എന്ന പേ രിൽ ദേശാഭിമാനിയിൽ കോടിയേരി ബാലകൃഷ്ണൻ എഴുതിയ ലേഖനത്തിൽ കന്യാസ്ത്രീകളുടെ സമരം ഹൈജാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്ന് കോടിയേരി ആരോപിച്ചിട്ടുണ്ട്.
‘ബിഷപ്പിെൻറ അറസ്റ്റ് ആവശ്യപ്പെട്ട് നാല് കന്യാസ്ത്രീകൾ കൊച്ചിയിൽ സത്യഗ്രഹം നടത്തുകയാണ്. അതിനെ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ടവർ പിന്തുണക്കുന്നുണ്ട്. ഈ സമരത്തെ ഒരു സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കിമാറ്റാൻ ചില ശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കന്യാസ്ത്രീസമരത്തിെൻറ മറവിൽ എൽ.ഡി.എഫ് സർക്കാരിനും സി.പി.എമ്മിനുമെതിരെ രാഷ്ട്രീയവിദ്വേഷം പരത്താനാണ് നോട്ടം. ഇത്തരം രാഷ്ട്രീയശക്തികൾ കന്യാസ്ത്രീസമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാനവ്യാപകമായി സമരപരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണ്. ഇതിെൻറ അപകടം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾ തിരിച്ചറിയണം’- കോടിയേരി േലഖനത്തിൽ പറയുന്നു.
കൂടാതെ കഴിഞ്ഞ ദിവസം, ജലന്ധർ ബിഷപ്പിനെതിരായ നടപടി നീളുെന്നന്ന് ആരോപിച്ച് സമര കോലാഹലം സൃഷ്ടിക്കുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ തെളിവ് ശേഖരിക്കുന്നതിനെയാണ് സമരക്കാർ തടസ്സപ്പെടുത്തുന്നത്. കോടതിയിൽ സമർപ്പിക്കാൻ തെളിവ് ശേഖരിക്കേണ്ടത് പ്രോസിക്യൂഷനാണ്. അതിനുള്ള കാലതാമസം ഉപയോഗിച്ചാണ് സമര കോലാഹലമെന്നും കോടിയേരി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.