തിരുവനന്തപുരം: സമ്മേളനം കൃത്യസമയത്ത് തുടങ്ങാത്തതിൽ പ്രതിഷേധിച്ച് സി.പി.എം പോഷ ക സംഘടനയായ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെ യ്യാതെ മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങി. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പുത്തരിക്കണ്ടത്തെ നായനാർ പാർക്കിലായിരുന്നു സമ്മേളനം.
സമാപന സമ്മേളനത്തോടനുബന്ധിച്ച് വൈകീട്ട് നാലിന് യൂനിവേഴ്സിറ്റി കോളജിന് മുന്നിൽനിന്ന് പ്രകടനമുള്ളതിനാൽ 5.30ഓടെ എത്തിയാൽ മതിയെന്ന് സംഘാടകർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് 5.30ന് തന്നെ മുഖ്യമന്ത്രി എത്തിയെങ്കിലും പ്രകടനം പൂർത്തിയായില്ല. വേദിയിലും ആരുമുണ്ടായിരിന്നില്ല. സംഘാടകരിൽ പലരും പ്രകടത്തിെൻറ പിന്നാലെ ആയിരുന്നു. ഇതോടെ കാറിൽനിന്ന് ഇറങ്ങാതെ ആറിന് തനിക്ക് നിശാഗന്ധിയിൽ മറ്റൊരു പരിപാടിയുണ്ടെന്ന് പറഞ്ഞ് അദ്ദേഹം മടങ്ങി.
നിശാഗന്ധിയിലെ പരിപാടിക്കുശേഷം സമ്മേളനം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തുമെന്ന് സി.പി.എം നേതാക്കൾ പറഞ്ഞതനുസരിച്ച് ആയിരങ്ങൾ കാത്തിരുന്നെങ്കിലും എത്തിയില്ല. തുടർന്ന്, ഭാരവാഹികൾ ഫോണിലൂടെ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും തിരക്കുകൾ കാരണം സമ്മേളന നഗരിയിലെത്താൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.