തിരുവനന്തപുരം: ജീവന്‍രക്ഷാമരുന്നുകള്‍ ആവശ്യമായവര്‍ക്ക് ആശുപത്രിയില്‍നിന്നോ ഡ ോക്ടര്മാരില്നിന്നോ ബന്ധുക്കളിൽനിന്നോ ശേഖരിച്ച് യഥാസ്ഥാനത്ത് എത്തിച്ചുനല്കു ന്ന സംവിധാനം പൊലീസ് ഏര്‍പ്പെടുത്തി. ആവശ്യക്കാര്‍ക്ക് 112 എന്ന നമ്പറില്‍ വിളിച്ച് സഹായം ആവശ്യപ്പെടുകയോ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്, കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ മരുന്ന് എത്തിച്ചുനല്‍കുകയോ ചെയ്യാം.
ജില്ലക്കകത്തു മരുന്ന് ശേഖരിച്ചു വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ജനമൈത്രി പൊലീസിെൻറ സഹായത്തോടെ ജില്ല പൊലീസ് മേധാവിമാര്‍ നിര്‍വഹിക്കും. തിരുവനന്തപുരവും കൊച്ചിയും കേന്ദ്രമാക്കി പ്രത്യേക വാഹനസൗകര്യവും ഏര്‍പ്പെടുത്തി. ഹൈവേ പട്രോൾ വാഹനവും ഇതിനായി ഉപയോഗിക്കും. തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ എന്നിവര്‍ക്കാണ് പദ്ധതിയുടെ ചുമതല. ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി മേല്‍നോട്ടം വഹിക്കും. ഫാര്‍മസിസ്റ്റുമാര്‍, ഡോക്ടര്‍മാര്‍, ആശുപത്രികള്‍, രോഗികളുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് സേവനം വിനിയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.