തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്: വേണുവിന്‍റെ ഭാര്യ നാളെ മൊഴി നൽകും

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ ഓട്ടോ ഡ്രൈവർ വേണു മരിച്ച സംഭവത്തിൽ ഭാര്യ സിന്ധു വ്യാഴാഴ്ച മൊഴി നൽകും. മെഡിക്കൽ വിദ്യാഭ്യാസ ജോയന്റ് ഡയറക്ടർ ഡോ. ടി.കെ. പ്രേമലതയാണ് മൊഴിയെടുക്കുക. തുടർന്ന് തയാറാക്കുന്ന അന്തിമ അന്വേഷണ റിപ്പോർട്ട് ഡി.എം.ഇ മന്ത്രിക്ക് കൈമാറും. നേരത്തെ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ വേണുവിന് നൽകിയെന്ന കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ വിശദീകരണമുൾപ്പെടെയാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. എന്നാൽ, ആശുപത്രിയിലുണ്ടായ അനുഭവങ്ങളെക്കുറിച്ച വേണുവിന്റെ ശബ്ദസന്ദേശത്തിലെ പരാമർശങ്ങൾ ഇതുമായി പൊരുത്തപ്പെടുന്നില്ല. ഡോക്ടർമാരുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

Tags:    
News Summary - Medical error: Venu's wife to give statement tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.