തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിവളപ്പില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈം ഡിറ്റാച്ച്മെന്‍റ് അസിസ്റ്റന്‍റ് കമീഷണര്‍ക്ക് കൈമാറി. വഞ്ചിയൂര്‍ പൊലീസ് അന്വേഷിച്ചിരുന്ന 14 കേസുകളാണ് കൈമാറിയത്. ലോക്കല്‍ പൊലീസിന്‍െറ അന്വേഷണം കാര്യക്ഷമമല്ളെന്ന ആക്ഷേപത്തെതുടര്‍ന്നാണിത്.
സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ചൊവ്വാഴ്ച ക്രൈം ഡിറ്റാച്ച്മെന്‍റ് അസിസ്റ്റന്‍റ് കമീഷണര്‍ എം.എസ്. സന്തോഷ്കുമാര്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ വഞ്ചിയൂര്‍ പൊലീസില്‍നിന്ന് ഏറ്റുവാങ്ങി. ഇതുമായി ബന്ധപ്പെട്ട 14 പരാതികളും സന്തോഷ്കുമാര്‍ അന്വേഷിക്കും. മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ ഏഴ് പരാതികളും അഭിഭാഷകരുടെ ആറ് പരാതികളും പോലീസിന് പരിക്കേറ്റ ഒരു പരാതിയുമാണ് അന്വേഷിക്കുന്നത്.
ആദ്യ ഘട്ടമായി, മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ആശുപത്രിയില്‍നിന്നുള്ള മുറിവ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരില്‍നിന്ന് മൊഴിയെടുക്കും. തുടര്‍ന്ന് അഭിഭാഷകരുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ്വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.