തിരുവനന്തപുരം: സംസ്ഥാനത്തെ അൺ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും പ്രസവാവധി ആനുകൂല ്യങ്ങൾ നൽകാൻ മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. അധ്യാപകര്‍ ഉള്‍പ്പെടെ ജീവനക്കാരെ പ്രസവാനുകൂല്യ നിയമത്തിെൻറ പരിധിയില്‍ ഉള്‍പ്പെടുത്താൻ ആഗസ്റ്റ് 29ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു.
വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാർ അംഗീകാരം വേണമായിരുന്നു. അംഗീകാരം കഴിഞ്ഞദിവസം ലഭിച്ചു. രാജ്യത്ത് അണ് എയ്ഡഡ് സ്കൂള്‍ അധ്യാപകരെ ഇൗ നിയമപരിധിയിൽ കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവാവധി ആനുകൂല്യ പരിധിയിലില്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ ജോലിചെയ്യുന്ന മേഖലയാണിത്. ഇനി പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് 26 ആഴ്ച ശമ്പളത്തോടെയുള്ള അവധി അനുവദിക്കും. ചികിത്സ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 1000 രൂപയും അനുവദിക്കും.
അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ജീവനക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിക്കുന്ന ബിൽ വരുന്ന നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.