കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു; രണ്ടര വയസുകാരി മരിച്ചു

കണ്ണൂർ: പയ്യാവൂരിൽ രണ്ടര വയസ്സുകാരി വിഷം ഉള്ളിൽ ചെന്ന് മരിച്ചു. അമ്മയും മൂത്ത സഹോദരിയും ഗുരുതരാവസ്ഥയിൽ. രണ്ടര വയസ്സുകാരി അൻസിലയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കടബാധ്യതയെ തുടർന്ന് കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. ഐസ്ക്രീമിൽ എലിവിഷം കലർത്തി കഴിച്ചതാണെന്നാണ് അമ്മയുടെ മൊഴി.

ഈ മാസം 27 നാണ് രണ്ടര വയസ്സും 13 വയസുമുള്ള മക്കള്‍ക്ക് വിഷം നല്‍കി മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിറ്റേ ദിവസം രാവിലെ സംഭവം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

തുടര്‍ന്ന് നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാതാവ് സ്വപ്നയുടെയും മൂത്ത മകള്‍ അന്‍സീനയുടെയും നില ഗുരുതരമായി തുടരുകയാണ്.

സ്വപ്നയുടെ ഭര്‍ത്താവ് അനീഷ് ഇസ്രയേലില്‍ നഴ്സാണ്. കുടുംബത്തിന് വലിയ തോതില്‍ സാമ്പത്തികബാധ്യതയുണ്ടായിരുന്നു എന്നാണ് അറിവ്. നേരത്തെ പയ്യാവൂരില്‍ അനീഷ് ഒരു ടെക്സ്റ്റൈല്‍ കട നടത്തിയിരുന്നു.

കട നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതാണ്ട് ഒന്നര കോടിയോളം രൂപയുടെ കടബാധ്യത കുടുംബത്തിനുണ്ടായിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സ്വപ്ന പൊലീസിന് നൽകിയ മൊഴി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.