തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുവരുത്തിയ സാഹചര്യത്തിലും ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ്. പനി , ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്. പൊതുസ്ഥലത്തേക്കിറങ്ങുന്ന എ ല്ലാവരും മാസ്‌ക് ധരിക്കുന്നത് ഉത്തമമാണ്. രണ്ട് വ്യക്തികള്‍ തമ്മില്‍ ഒരു മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. േകാ വിഡ് വൈറസ് പ്രധാനമായും ശ്വാസകോശെത്തയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാല്‍തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നല്‍കേണ്ടതുണ്ട്.
മാസ്‌ക്കിന് കോട്ടൺതുണി മാത്രം
കോട്ടണ്‍തുണികൊണ്ട് മാത്രമേ തുണി മാസ്‌ക് നിര്‍മിക്കാന്‍ പാടുള്ളൂ. നൂലിഴ 180ന് മുകളിലായിരിക്കണം. മാസ്‌ക്കിന് രണ്ട് പാളികളുണ്ടായിരിക്കണം. ഉപയോഗിക്കുന്ന ആളിന് തടസ്സമില്ലാതെ ശ്വസിക്കാന്‍ കഴിയണം. തുണി മാസ്കിെൻറ പ്ലീറ്റുകള്‍ താഴേക്ക് വരുന്ന വിധത്തില്‍ വായും മൂക്കും നല്ലവണ്ണം മറയുന്ന വിധത്തില്‍ രണ്ട് സെറ്റ് വള്ളികള്‍ ഉപയോഗിച്ച് തലക്കുപിന്നില്‍ ശരിയായി കെട്ടണം.
ആറ് മണിക്കൂറില്‍ അധികം തുണി മാസ്‌ക് ധരിക്കരുത്
ഓരോ ഉപയോഗത്തിന് മുമ്പും തുണി മാസ്‌ക് സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്തുണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കണം. മാസ്‌ക് ധരിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. ഈര്‍പ്പമുള്ളതോ നനഞ്ഞതോ ആയ മാസ്‌ക്കുകള്‍ ധരിക്കരുത്. ഒരു കാരണവശാലും ആറ് മണിക്കൂറില്‍ അധികം തുണി മാസ്‌ക് ധരിക്കാന്‍ പാടില്ല. ഉപയോഗിച്ച തുണി മാസ്‌ക് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച ശേഷം വീട്ടിലെത്തിയ ഉടന്‍ തന്നെ സോപ്പുപയോഗിച്ച് കഴുകി ഉണക്കി ഇസ്തിരിയിടണം. മാസ്‌ക് ലഭിക്കാത്ത സന്ദര്‍ഭങ്ങളില്‍ തൂവാലകളും മാസ്‌ക്കായി ഉപയോഗിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.