വടകര: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ.കെ. രമ എം.എൽ.എ. സഹൃദയനും മനുഷ്യസ്നേഹിയുമായ സഹകാരിയെയാണ് നഷ്ടമായതെന്ന് എം.എൽ.എ അനുസ്മരിച്ചു.
ഒരു സഹകരണ തൊഴിലാളി പ്രസ്ഥാനത്തെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളിക്കൂട്ടായ്മയായി വളർത്തിയെടുക്കുന്നതിൽ രമേശൻ പാലേരിയുടെ നേതൃപാടവത്തിനും ഭാവനാപൂർണ്ണമായ ദീർഘവീക്ഷണത്തിനും ഇടപെടലുകൾക്കും തന്നെയാണ് മുഖ്യപങ്ക്. കേരളത്തിൻ്റെ ഭൗതിക സൗകര്യങ്ങളുടെ വികാസത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പങ്ക് ആർക്കും തള്ളിക്കളയാനാവില്ല. നിർമ്മാണ മേഖലയിൽ മാത്രമല്ല ഐടി വികസനം , വിദ്യാഭ്യാസമേഖലയിലെ ഇടപെടലുകൾ തുടങ്ങി സൊസൈറ്റിയുടെ ഇടപെടൽ മേഖലകളിൽ ഈ കാലയളവിൽ വന്ന വൈവിധ്യവൽക്കരണവും അദ്ദേഹത്തിൻറെ ഇടപെടലുകളുടെ ഫലമാണ്.
രോഗബാധയുമായി മല്ലിടുമ്പോഴും തന്റെ കർമ്മമണ്ഡലങ്ങളിൽ സജീവമായി തുടരാൻ അദ്ദേഹം കാണിച്ച മനക്കരുത്ത് ഏവർക്കും മാതൃകയാണ്. കേവലം ഒരു സഹകാരി എന്നതിലുപരി, വടകരയിലെ വികസന പ്രവർത്തനങ്ങളിലും സാംസ്കാരിക രംഗത്തും സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം മികച്ചൊരു സംഘാടകൻ കൂടിയായിരുന്നു. പ്രതിസന്ധി നേരിടുന്ന സാധാരണ മനുഷ്യരെ ചേർത്തുപിടിച്ച വലിയൊരു മനുഷ്യസ്നേഹിയെയാണ് വടകരയ്ക്ക് നഷ്ടമായത്.
വടകരയുടെ തീരാനഷ്ടം ഊരാളുങ്കലിന്റെ നെടുംതൂൺ
ഞങ്ങളുടെ പ്രിയപ്പെട്ട രമേശേട്ടൻ
വിട..
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ ശ്രീ രമേശൻ പാലേരി
നമ്മോട് വിട പറഞ്ഞിരിക്കുന്നു. വ്യക്തിപരമായി സഹോദരതുല്യമായ സ്നേഹം എക്കാലത്തും സൂക്ഷിച്ചിരുന്ന ഒരാളാണ് നഷ്ടമായത്.
ഒരു സഹകരണ തൊഴിലാളി പ്രസ്ഥാനത്തെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളിക്കൂട്ടായ്മയായി വളർത്തിയെടുക്കുന്നതിൽ രമേശേട്ടന്റെ നേതൃപാടവത്തിനും ഭാവനാപൂർണ്ണമായ ദീർഘവീക്ഷണത്തിനും ഇടപെടലുകൾക്കും തന്നെയാണ് മുഖ്യപങ്ക്. കേരളത്തിൻ്റെ ഭൗതിക സൗകര്യങ്ങളുടെ വികാസത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പങ്ക് ആർക്കും തള്ളിക്കളയാനാവില്ല. നിർമ്മാണ മേഖലയിൽ മാത്രമല്ല ഐടി വികസനം , വിദ്യാഭ്യാസമേഖലയിലെ ഇടപെടലുകൾ തുടങ്ങി സൊസൈറ്റിയുടെ ഇടപെടൽ മേഖലകളിൽ ഈ കാലയളവിൽ വന്ന വൈവിധ്യവൽക്കരണവും അദ്ദേഹത്തിൻറെ ഇടപെടലുകളുടെ ഫലമാണ്.
വടകരയിലെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധാപൂർവ്വമായ ഇടപെടലും പിന്തുണയും ഉറപ്പുവരുത്താൻ എക്കാലവും രമേശേട്ടൻ ശ്രദ്ധിച്ചിട്ടുണ്ട്.
രോഗബാധയിൽ വലയുമ്പോഴും അതെല്ലാം കടിച്ചമർത്തി കഴിയുന്നത്ര സജീവമായി ഈയടുത്ത കാലം വരെ തന്റെ കർമ്മമണ്ഡലങ്ങളിൽ വ്യാപരിച്ച അദ്ദേഹത്തിൻ്റെ സ്ഥൈര്യവും മനസ്സാന്നിധ്യവും മാതൃകാപരമാണ്.
ഒരു സഹകാരി എന്ന നിലയിൽ മാത്രമല്ല, മികച്ച സാംസ്കാരിക സംരംഭങ്ങളുടെ സംഘാടനത്തിനു മുൻകൈയെടുക്കുന്ന സഹൃദയനും ജീവിതത്തിൽ പല പ്രതിസന്ധികൾ അനുഭവിക്കുന്ന മനുഷ്യരെ ചേർത്തുപിടിക്കുന്ന മനുഷ്യസ്നേഹിയും കൂടിയാണ് വടകരയ്ക്ക് നഷ്ടമാവുന്നത്.
രമേശേട്ടന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹത്തിൻ്റെ സാരഥ്യത്തിൽ നാളിതുവരെ മുന്നോട്ടുപോയ തൊഴിലാളി സുഹൃത്തുക്കളും അനുഭവിക്കുന്ന ദുഃഖത്തിൽ ആത്മാർത്ഥമായി ഒപ്പം നിൽക്കുന്നു. ആ ദുഃഖവും ശൂന്യതയും എത്രയും പെട്ടെന്ന് മറികടക്കാൻ അവർക്കാവട്ടെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.