മണ്ണാർക്കാട്: വിവാഹതട്ടിപ്പ് കേസിൽ രണ്ടുപേരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പകരനെല്ലൂർ പാപ്പിനിശ്ശേരി വീട്ടിൽ അബ്ദുൽ നാസർ (40), തുവ്വൂർ പാളട വീട്ടിൽ ഇസ്ഹാഖ് (60) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാർച്ച് 23ന് കൈതച്ചിറ സ്വദേശിനിയായ യുവതിയുടെ വീട്ടിൽ ആലോചനയുമായി പ്രതികളെത്തുകയും വിവാഹം തീരുമാനിക്കുകയും ചെയ്തു. തുടർന്ന് രണ്ടുമാസത്തിനുശേഷം യുവതിയുടെ കൈവശമുള്ള രണ്ടരപവൻ തൂക്കമുള്ള സ്വർണാഭരണം പണിക്കുറവോ പണിക്കൂലിയോ ഇല്ലാതെ മാറ്റി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൈവശപ്പെടുത്തി.
പിന്നീട് വിവാഹം ചെയ്യുകയോ സ്വർണം മാറ്റിനൽകുകയോ ചെയ്തില്ല. വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.