പിരായിരി: വയലുകൾക്ക് നടുവിലെ ഒറ്റമുറി ഷെഡിൽ നിർധനയായ വീട്ടമ്മയും പറക്കമുറ്റാത്ത രണ്ടുമക്കളും താമസിക്കുന്നത് നെഞ്ചിൽ നിറയെ ‘തീയോടെ’. മഴ കനത്ത് വയലിൽ വെള്ളം കയറിയാൽ ഇവരുടെ ഷെഡ് വെള്ളത്തിൽ മുങ്ങും. പിരായിരി പഞ്ചായത്തിലെ 20ാം വാർഡിൽ അത്താലൂർ ഒടുകുംപ്പറ്റ വീട്ടിൽ മറിയയാണ് 14ഉം 11ഉം വയസ്സുള്ള രണ്ട് ആൺമക്കളുമായി ഒറ്റമുറി ഷെഡിൽ കഴിയുന്നത്. ഇതര സംസ്ഥാനക്കാരനായ ഭർത്താവിനെക്കുറിച്ച് മൂന്നുവർഷമായി വിവരമില്ല. പലയിടത്തും ഇവർ വാടകക്ക് താമസിച്ചിരുന്നു.
വീട്ടുവാടക കൊടുക്കാൻ വഴിയില്ലാതായതോടെ ഒഴിഞ്ഞു. നാട്ടുകാരുടെ സഹായത്താൽ അടുത്തിടെ വയലിന് നടുവിൽ മൂന്നു സെൻറ് സ്ഥലം ചുരുങ്ങിയ വിലക്ക് വാങ്ങി. ഇതിൽ തകരഷീറ്റ് കൊണ്ട് മറച്ച ഒറ്റമുറി ഷെഡിലാണ് താമസം.
വൈദ്യുതിയോ കുടിവെള്ള സൗകര്യമോ ഇല്ല. ഷെഡിലേക്ക് വഴിയുമില്ല. വൈദ്യുതി ഇല്ലാത്തതിനാൽ പത്താം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന മക്കളുടെ പഠനം പ്രതിസന്ധിയിലാണ്. പരിസരത്തെ വീടുകളിൽ ജോലിയെടുത്താണ് മറിയ കുടുംബം പുലർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.