കൊച്ചി: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിച്ച സംഭവത്തിൽ നിർമാണക്കമ്പനി ഉടമയും ഉദ്യോഗസ്ഥരും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.
നിയമലംഘനം നടത്തി ഫ്ലാറ്റ് നിർമിച്ച ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ സാനി ഫ്രാൻസിസ്, മരട് പഞ്ചായത്തായിരിക്കെ നിർമാണത്തിന് അനുമതി നൽകിയ അന്നത്തെ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, ജൂനിയർ സൂപ്രണ്ട് പി.ഇ. ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അഴിമതി നിരോധന നിയമം ഉൾെപ്പടെ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ചൊവ്വാഴ്ച ൈവകീട്ട് മൂേന്നാടെ കസ്റ്റഡിയിലെടുത്ത് ഏറെനേരം ചോദ്യംചെയ്തശേഷം വൈകീട്ടോടെയായിരുന്നു അറസ്റ്റ്. ബുധനാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസങ്ങളിൽ ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തിരുന്നു. നിയമങ്ങൾ കാറ്റിൽപറത്തി നിർമാണത്തിന് അനുമതി നൽകിയെന്ന് കണ്ടെത്തിയാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്. ഫ്ലാറ്റ് വാങ്ങാനെത്തിയ ഉടമകളെ വഞ്ചിക്കുകയായിരുെന്നന്നും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.